രാമനാഥപുരം: രാമേശ്വരം-രാമനാഥ പുരം തീരദേശ ഹൈവേയില്‍ നിന്നും 8.7 കിലോ സ്വര്‍ണ കട്ടികള്‍ റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. ഹോണ്ട സിറ്റി കാറില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണകട്ടികള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു.
കാറിന്റെ ഡ്രൈവറെ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മാര്‍ക്കറ്റ് വാല്യു അനുസരിച്ച് സ്വര്‍ണക്കട്ടികള്‍ക്ക് 2.44 കോടിയോളം രൂപ വിലവരും. ശ്രീലങ്കയില്‍ നിന്നും കടല്‍ മാര്‍ഗമാണ് സ്വര്‍ണക്കട്ടികള്‍ ഇന്ത്യയിലേക്ക് കടത്തിയത്.
ശ്രീലങ്കയില്‍ നിന്നും ഒരു ബോട്ടിലാണ് സ്വര്‍ണം എത്തിച്ചതെന്ന് കാറിന്റെ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: