ആലപ്പുഴ: അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യങ്ങളില്‍ മാരക രാസവസ്തുക്കളുടെ സാന്നിദ്ധ്യം വ്യാപകമാകുന്നു. മത്സ്യം കേടാകാതെ ദിവസങ്ങളോളം സൂക്ഷിക്കുന്നത് രാസവസ്തുക്കള്‍ മത്സ്യത്തിന്റെ മീതെ തളിച്ചാണ്.
ഇത് വളരെയേറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ടങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ആന്ധ്ര, കര്‍ണാടക മംഗലാപുരം, തമിഴ്നാട് എന്നീ അന്യസംസ്ഥാനങ്ങളില്‍ നിന്നും വളരെ പഴക്കമേറിയ മത്സ്യങ്ങളാണ് ടണ്‍ കണക്കിന് ആലപ്പുഴ ജില്ലയില്‍ എത്തുന്നത്. രാസവസ്തുക്കള്‍ ചേര്‍ത്ത് ഇവിടെ എത്തിയ്ക്കുന്ന മത്സ്യം പെട്ടിയ്ക്കുള്ളില്‍ കേടാകാതിരിക്കുന്നത് കൂടിയ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതിനാലാണ്.
എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ വില്പനക്കായി മത്സ്യം പെട്ടിയില്‍ നിന്ന് എടുത്ത് മീന്തട്ടില് നിരത്തി മണിക്കുറുകള്‍ക്കുള്ളില്‍ നിറവ്യത്യാസം ഉണ്ടാകുന്നു. തുടര്‍ന്ന് വീണ്ടും ഇതിന്റെ പുറത്ത് രാസ വസ്തുക്കളും ഐസും ഇട്ടാണ് വിപണനം നടത്തുന്നത്. ഈ രാസവസ്തു അര്‍ബുദം, അള്‍സര്‍ തുടങ്ങിയ അനേകം രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാക്കുന്നു.
വന്‍ വില കൊടുത്ത് വാങ്ങുന്ന മത്സ്യങ്ങള്‍ ഭക്ഷിച്ച് രോഗമുണ്ടാകുന്ന സ്ഥിതി വിശേഷമാണുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലാബുകളില്‍ മല്‍സ്യങ്ങള്‍ പരിശോധന നടത്തുകയും തുടര്‍ന്ന് അതിരൂക്ഷമായ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞിട്ടും ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആരോഗ്യവകുപ്പോ, ഭക്ഷ്യ സുരക്ഷാ വകുപ്പോ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: