ആലപ്പുഴ: ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ മന്ത്രിമാര്‍ പരസ്പരം പഴിചാരി ഈ ജനവിഭാഗത്തെ കബളിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നത് പിണറായി മന്ത്രിസഭയിലെ സഹമന്ത്രിമാരായ വനം മന്ത്രി കെ.രാജുവും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനുമാണെന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഏ.കെ ബാലന്റെ പ്രസ്താവന സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറ് മാസം കഴിഞ്ഞിട്ടും ആദിവാസി പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഒരു സെന്റ് ഭൂമി പോലും നല്‍കാതെ വാഗ്ദാന ലംഘനം നടത്തി ഈ ജനവിഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്ന മന്ത്രി, മറ്റ് മന്ത്രിമാരുടെ മേല്‍ മുഴുവന്‍ ഉത്തരവാദിത്വവും അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് എംപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: