ന്യൂദല്‍ഹി: ചരക്ക് സേവന നികുതി ഈ വര്‍ഷം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഏപ്രിലില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്ത് ഭാവിയില്‍ ഡിജിറ്റല്‍ സമ്പദ്രംഗമാണ് ഉണ്ടാവുകയെന്നും ജയ്റ്റ്ലി പറഞ്ഞു. 2016 വിജയം കൈവരിച്ച വര്‍ഷമാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തി. ഈ വര്‍ഷവും ഇത് തുടരും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിച്ചു.
ബാങ്കുകളില്‍ വലിയ അളവില്‍ നിക്ഷേപം എത്തിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ വായ്പാ ശേഷി ഉയര്‍ത്തും. പലിശ നിരക്കുകള്‍ കുറയുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ പലിശക്ക് കര്‍ഷകര്‍ക്ക് ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കും വായ്പ ലഭിക്കും. സര്‍ക്കാരിന്റെ കയ്യിലും പണമുള്ളതിനാല്‍ കൂടുതല്‍ ചെലവഴിക്കാം.
നോട്ട് റദ്ദാക്കലിലെ പ്രയാസങ്ങള്‍ അവസാനിച്ച് ഏതാനും ദിവസത്തിനുള്ളില്‍ സാധാരണ നില കൈവരും. ജനങ്ങളുടെ പിന്തുണയുള്ളതിനാലാണ് നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: