ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു. പുരസ്കാര നിര്‍ണയത്തില്‍ അപാകതയില്ല.
ജൂറിയെ തെരഞ്ഞെടുക്കുന്നതിലും പുരസ്കാരത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിലും അടൂരിന്റെ അഭിപ്രായം പരിഗണിക്കും. ചലച്ചിത്ര പുരസ്കാരവും പനോരമ തെരഞ്ഞെടുപ്പും നിരാശപ്പെടുത്തുന്നതാണെന്ന് കുറ്റപ്പെടുത്തി അടൂര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.
പ്രധാന പുരസ്കാരങ്ങള്‍ മുഖ്യധാരാ സിനമകള്‍ക്ക് നല്‍കിയതിനെ ചോദ്യം ചെയ്ത അടൂര്‍ ജൂറിയെ തെരഞ്ഞെടുത്തതിലെ പാളിച്ചയാണ് ഇതിന് കാരണമെന്നും ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യധാരാ സിനമകളെ വിലകുറച്ചു കാണുന്നത് ശരിയല്ലെന്ന് വെങ്കയ്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: