കല്‍പ്പറ്റ: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി.
വിധവകള്‍, കര്‍ഷകത്തൊഴിലാളികള്‍, വയോജനങ്ങള്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങി അഞ്ചര ലക്ഷം സാധാരണക്കാരായവരുടെ പെന്‍ഷനാണ് ഇടതുപക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ പെന്ഷന് കാത്തിരിക്കുന്ന പതിനായിരത്തിലേറെ പാവങ്ങളെയാണ് സര്‍ക്കാര്‍ ദുരിതത്തിലാക്കിയിരിക്കുന്നത്.
ഏറ്റവും ചെറിയ തുക വാങ്ങിക്കുന്ന വിരമിച്ച തോട്ടം തൊഴലാളികളായ വിധവകള്‍ക്കും വയോജനങ്ങള്‍ക്കും വരെ പെന്ഷന് നിഷേധിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ പെന്ഷന് വിതരണം കുത്തഴിഞ്ഞിരിക്കുകയാണ്. 2016 മെയ് മാസം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സെബ്തംബറില്‍ സഹകരണ ബാങ്കുകളും പാര്‍ട്ടി സഖാക്കളും മുഖേന പെന്ഷന് വിതരണം ചെയ്തതില്‍ നടന്ന അഴിമതിയും അപാകതകളും വന്‍വിവാദമായിരുന്നു. അതിന് ശേഷം കഴിഞ്ഞ മൂന്ന് മാസക്കാലം ഒരാള്‍ക്കും പെന്ഷന് വിതരണം ചെയ്തിരുന്നില്ല.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ കേരളത്തിലെ പാവങ്ങളെയാണ് ശരിയാക്കിക്കൊണ്ടിരിക്കുന്നത്. ഈ കൊടും വഞ്ചനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: