ന്യൂദല്‍ഹി: അഴമതിക്കേസില്‍ പ്രതികളായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) ആജീവനാന്ത പ്രസിഡന്റായി നിയമിച്ച നടപടി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) നിരീക്ഷണത്തില്‍.
ഇന്ത്യയിലെ ഒളിമ്പിക് കമ്മിറ്റിയുമായി നിരന്തരം സമ്പര്‍ക്കത്തിലെന്ന് ഐഒസി മീഡിയ റിലേഷന്‍ മാനേജര്‍ മൈക്കിള്‍ നോയെല്ലെ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും, രാജ്യാന്തര സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും ഐഒസി പ്രസിഡന്റ് എന്‍. രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു.
ചെന്നൈയില്‍ ചേര്‍ന്ന ഐഒഎ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് കല്‍മാഡിയെയും ചൗതാലയെയും ആജീവനാന്ത പ്രസിഡന്റുമാരാക്കിയത്. ഇവരെ നീക്കണമെന്ന് കായിക മന്ത്രാലയം നിര്‍ദേശം നല്കി. എന്നാല്‍, ഐഒഎ അതിനു തയാറായില്ല. തുടര്‍ന്ന് കായിക മന്ത്രാലയം ഐഒഎയെ സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: