ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താര പോരാട്ടത്തില്‍ ലിവര്പൂൡന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി രണ്ടാം സ്ഥാനത്ത് തുടരുന്നു ലിവര്‍പൂള്‍. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളും ജയം കണ്ടു.
ജര്‍മന്‍ ലീഗിലെ മുന്‍ പരിശീലകരുടെ പോരാട്ടമായിരുന്നു ആന്‍ഫീല്‍ഡില്‍. അതില്‍ ബൊറൂസിയയുടെ മുന്‍ പരിശീലകന് ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പിന് ജയം. കീഴടക്കിയത് ബയേണിന്റെ മുന്‍ പരിശീകന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗാര്‍ഡിയോളയെ. കളിയുടെ എട്ടാം മിനിറ്റില്‍ ജോര്‍ജിനൊ വിനാല്‍ദം നേടിയ ഗോളില്‍ ചുവപ്പുപടയുടെ ജയം. 19 കളികളില്‍ 43 പോയിന്റുമായി രണ്ടാംസ്ഥാനത്ത് ലിവര്‍പൂള്‍. 39 പോയിന്റുമായി സിറ്റി മൂന്നാമത്. ജയിച്ചിരുന്നെങ്കില്‍ രണ്ടാംസ്ഥാനത്തേക്കുയരാമായിരുന്നു സിറ്റിക്ക്.
ജയത്തോടെ ചെല്‍സി ഒന്നാംസ്ഥാനം നിലനിര്‍ത്തി. സ്റ്റോക്ക് സിറ്റിയെ രണ്ടിനെതിരെ നാലു ഗോളിന് കീഴടക്കി. വില്യന്റെ ഇരട്ട ഗോളും ഗാരി കാഹില്‍, ഡീഗൊ കോസ്റ്റ എന്നിവരുമാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. മാര്‍ട്ടിന്‍സ് ഇന്‍ഡി, പീറ്റര്‍ ക്രൗച്ച് എന്നിവര്‍ സ്റ്റോക്കിന്റെ ആശ്വാസം. 49 പോയിന്റായി ചെല്‍സിക്ക്.
മിഡില്സ്ബറോയെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴടക്കിയത് (2-1). ഒരു ഗോളിന് പിന്നിലായ ശേഷം ഒരു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ജയം കണ്ടു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ഗ്രാന്റ് ലീഡ്ബിറ്ററിലൂടെ മിഡില്‍സ്ബറോ മുന്നില്‍. 85ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിലൂടെ ഒപ്പമെത്തിയ യുണൈറ്റഡ്, ഒരു മിനിറ്റിനു ശേഷം പോള്‍ പോഗ്ബയിലൂടെ ജയവുമുറപ്പിച്ചു.
ലെസ്റ്റര്‍ സിറ്റി 1-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. ബേണ്‍ലി, സണ്ടര്‍ലാന്‍ഡിനെയും (4-1); വെസ്റ്റ് ബ്രോംവിച്ച് ആല്ബിയന്, സതാംപ്ടണിനെയും (2-1); എഎഫ്സി ബേണ്‍മൗത്ത്, സ്വാന്‍സീ സിറ്റിയെയും (3-0) കീഴടക്കി. ഹള്‍ സിറ്റി-എവര്ട്ടണ് മത്സരം സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: