ന്യൂദല്‍ഹി: ആവശ്യമായി വന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തി പ്രകടിപ്പിക്കാന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്.
അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. എങ്കിലും വേണ്ടിവന്നാല്‍ ശക്തി പ്രകടിപ്പിക്കാതെ നാണിച്ച് പിന്മാറില്ല. സൈന്യത്തിന്റെ മുഴുവന്‍ യൂണിറ്റുകളും വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.
27ാമത് കരസേനാ മേധാവിയായി ചുമതലയേറ്റ ബിപിന്‍ റാവത്ത് ദല്‍ഹി സൗത്ത് ബ്ലോക്കില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ചൈനയും പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പ്രതികരണം.
പുതിയ മേധാവിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി പറഞ്ഞു. ബക്ഷിയെ മറികടന്നാണ് റാവത്തിനെ നിയമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: