നവ്സാരി: യൂറോപ്പിലും അമേരിക്കയിലും പള്ളികള്‍ ക്ഷേത്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അമേരിക്കയിലും യൂറോപ്പിലും മതമാറ്റങ്ങള്‍ നടത്തിയ ശേഷം ആ ശക്തികള്‍ ഇപ്പോള്‍ ഏഷ്യയെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തങ്ങള്‍ മതേതര രാജ്യമാണെന്നാണ് ചൈന പറയുന്നത്.
എന്നാല്‍ രാജ്യമൊട്ടാകെ ക്രിസ്തുമതത്തിന്റെ കീഴില്‍ വരാന്‍ അവര്‍ ആഗ്രഹിക്കുമോ? ഇല്ല. ക്രിസ്തുമതം വരാന്‍ മധ്യേഷ്യയിലെ രാജ്യങ്ങള്‍ ആഗ്രഹിക്കുമോ? ഇല്ല. അതിനാല്‍ ഭാരതമാണ് മതംമാറ്റത്തിന് പറ്റിയ രാജ്യമാണെന്നാണ് മിഷണറിമാര്‍ കരുതുന്നത്. പക്ഷെ അവര്‍ ഒരു കാര്യം മനസിലാക്കണം, മുന്നൂറ് വര്‍ഷം ശ്രമിച്ചിട്ടും ഭാരത ജനസംഖ്യയിലെ ആറു ശതമാനത്തിനെ മതംമാറ്റാനേ കഴിഞ്ഞുള്ളു. വിരാട് ഹിന്ദു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അമേരിക്കയിലും ബ്രിട്ടനിലെ ബര്‍മിങ്ങാമിലും രണ്ടു പള്ളികള്‍ ഗണേശ ക്ഷേത്രമായും വിഎച്ച്പി ഓഫീസായും മാറ്റിക്കഴിഞ്ഞു. ഇതാണ് മിഷണറിമാരുടെ സ്വന്തം നാട്ടില്‍ അവരുടെ അവസ്ഥ. തങ്ങള്‍ ആരാണെന്നും തങ്ങളുടെ സംസ്കാരം മികച്ചതാണെന്നും ഹിന്ദുക്കള്‍ ഓര്‍ക്കണം. ഹിന്ദു ജനത കുഴപ്പത്തിലാണ്. നാം ജീവിക്കുന്നത് നമ്മുടെ രാജ്യത്താണ്. ഇത് നമ്മുടെ ഭൂമിയാണ്. ഇത് നമ്മുടെ ഭാരത മാതാവാണ്. സത്യത്തില്‍ അധിഷ്ഠിതമാണ് ഹിന്ദു ധര്‍മ്മം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: