കോഴിക്കോട്: ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും നേരെ സര്‍ക്കാരും അവര്‍ നിയന്ത്രിക്കുന്ന ദേവസ്വം ബോര്‍ഡുകളും നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശബരിമലയുടെ പേരുമാറ്റവും പന്തളം കൊട്ടാരത്തെ അവഗണിക്കുന്നതിനുള്ള ശ്രമവും വഴിപാടുനിരക്കുകളും യാത്രകൂലിയും കുത്തനെ വര്‍ദ്ധിപ്പിച്ചതും കേരളീയഹിന്ദു സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും യോഗം വിലയിരുത്തി. സപ്താഹവേദികളില്‍ പോലും ആചാര്യന്മാരെ കയ്യേറ്റം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. പ്രൊഫ. പി. എം. ഗോപി യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: