ബാലുശ്ശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ട് പ്രസിഡന്റ് രാജിവെച്ച ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാലിന്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസിലുള്‍പ്പെട്ട് സിപിഎം നേതാവും അധ്യാപകനുമായ പി.പി. രവീന്ദ്രനാഥ് രാജിവെച്ച ഒഴിവിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനെട്ട് അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തില്‍ ഒമ്പത് അംഗങ്ങളാണ് ഇടതുപക്ഷത്തിലുള്ളത്. രണ്ട് ബിജെപി, ആറ് യുഡിഎഫ് എന്നിങ്ങനെയാണ് കക്ഷി നില. ഒളിവില്‍ പോയ നേതാവിനെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം നേതാവ് എത്തിയാല്‍ തടയുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് രവീന്ദ്രനാഥ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എന്നാല്‍ പഞ്ചായത്ത് ഭരണം എന്‍ഡിഎഫിന് നഷ്ടപ്പെടുമന്നതിനാല് മെമ്പര്‍ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. രവീന്ദ്രനാഥ് ഒളിവില്‍ പോയിരിക്കെ ഭരണപക്ഷത്തും പ്രതിപക്ഷത്തും എട്ട് അംഗങ്ങള്‍ വീതം വരുന്നത് സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണ്. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം എല്‍ഡിഎഫിന് ഉണ്ടെങ്കിലും ബിജെപി തീരുമാനം നിര്‍ണ്ണായകമാകും.
ഇതിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരം ലഭ്യമായ പ്രത്യേക അവകാശങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ സമിതി കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കണമെന്നാണ് കമ്മിഷന് ആവശ്യപ്പെട്ടത്.ട്യൂഷന് അധ്യാപകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതന്നാണ് പത്താംക്ലാസുകാരനായവിദ്യാര്ത്ഥിയുടെ പരാതി. കുട്ടി നേരത്തെ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: