ലക്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി ദുരന്തത്തിലേക്ക് കടക്കുമ്പോൾ പാർട്ടിക്ക് നേർക്ക് പുറത്ത് നിന്നും ആക്രമണങ്ങൾ. ഉത്തർപ്രദേശിലെ മുസ്ലീം സമുദായത്തെ മുഴുവൻ മുലയാം സിംഗ് ചതിച്ചു എന്ന രൂക്ഷ ആരോപണവുമായി ഉത്തർപ്രദേശിലെ ജമാ മസ്ജിദിന്റെ ഷഹീ ഇമാം,സയ്യിദ് അഹമ്മദ് ബുഖാരി രംഗത്തെത്തി.
സംസ്ഥാനത്തെ എല്ലാം മുസ്ലീം സഹോദരങ്ങളെയും മുലായമും സമാജ്വാദി പാർട്ടിയും ചതിച്ചു. ഇവരെ തക്കതായ പാഠം പഠിപ്പിക്കാൻ സമുദായംഗങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമുദായത്തെ പരിഗണിക്കാൻ തയ്യാറാകാത്ത മുലായം സിംഗ് യാദവിന്റെ പാർട്ടിയെക്കുറിച്ച് മുസ്ലീം സഹോദരങ്ങൾ ഇനി ചിന്തിക്കേണ്ട ആവശ്യമില്ലെന്നും
അദ്ദേഹം പറഞ്ഞു.
നേരത്തെ 2012ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിക്ക് ബുഖാരി പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ 2012ൽ സമുദായത്തിന് വാഗ്ദാനം നൽകിയ ഒരു പ്രഖ്യാപനങ്ങളും പാർട്ടിക്ക് നേടിത്തരാൻ സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ വരുന്ന തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ പഴയതു പോലെയാവില്ല തങ്ങൾ കാണാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: