കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് സിപിഎമ്മുകാര്‍ സ്കൂള്‍ തല്ലിത്തകര്‍ത്തു. വളപട്ടണം പാലത്തിന് സമീപത്തെ നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മുപ്പതോളം വരുന്ന സിപിഎം ക്രിമിനല്‍ സംഘം അടിച്ച് തകര്‍ത്തത്. സ്കൂളിലെ സെക്യൂരിറ്റിയെ കഴുത്തിന് വാള്‍വെച്ച് ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കിയതിന് ശേഷമാണ് അക്രമം നടത്തിയത്.
ഇരുമ്പ് വടി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സിപിഎമ്മുകാര്‍ സ്കൂളിലെ ജനലുകള്‍, വാതിലുകള്‍, കസേരകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും തകര്‍ത്തു. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ നൂറുകണക്കിന് ജനലുകളാണ് തകര്‍ക്കപ്പെട്ടത്.
വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ ഇരുമ്പ്പാര ഉപയോഗിച്ച് ഇളക്കി മാറ്റിയതിന് ശേഷം വാളുപയോഗിച്ച് വെട്ടിപ്പൊളിച്ചു. സ്കൂളിന് പുറത്ത് സൂക്ഷിച്ച ഇരുനൂറോളം കസേരകള്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ത്ത നിലയിലാണ്. പ്രധാന ഓഫീസുകള്‍ക്ക് മുന്‍പിലുള്ള ഗ്ലാസ്സ് ഡോറുകളും തകര്‍ത്ത നിലയിലാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ സ്കൂളിലെത്തിയ സംഘം ഒരു മണിക്കൂര്‍ സ്കൂള്‍ കോമ്പൗണ്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ശബ്ദമുണ്ടാക്കിയാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ അക്രമിസംഘം പിരിഞ്ഞ് പോകുന്നതുവരെ സെക്യൂരിറ്റി ജീവനക്കാരന് സംഭവം പുറത്തറിയിക്കാന്‍ സാധിച്ചില്ല. പിന്നീട് അക്രമികള്‍ പിരിഞ്ഞ് പോയതിന് ശേഷം സെക്യൂരിറ്റി സ്കൂള്‍ അധികൃതരെ ഫോണില്‍ വിളിച്ച് വിവിരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രതിഷേധിച്ചു. ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷണ ശിബിരത്തിന് സ്ക്കൂള് വിട്ടുകൊടുത്ത വൈരാഗ്യമാണ് അക്രമണത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: