മുംബൈ: ഹജ്ജ് അപേക്ഷകള്‍ ഇനി ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയും നല്‍കാം. ആദ്യമായാണ് ഹജ്ജ് നടപടികള്‍ ഡിജിറ്റലാകുന്നത്. ഹജ്ജിനായി ഇ-പേയ്മെന്റ് അടക്കമുളള നടപടികള്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്രന്യൂനപക്ഷമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പുറത്തിറക്കി.
ദക്ഷിണ മുംബൈയിലെ ഹജ്ജ് ഹൗസിലാണ് പരിപാടി നടന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ തീര്‍ത്ഥാടന നടപടികള്‍ ഏറെ സുതാര്യമാകുമെന്നും നഖ്വി അഭിപ്രായപ്പെട്ടു.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇത് വഴി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഈ മാസം 24 വരെ അപേക്ഷ നല്‍കാനുളള അവസരമുണ്ടാകും.
അപേക്ഷ നല്‍കാനും അന്വേഷണങ്ങള്‍ക്കും എല്ലാം ഇതുപയോഗിക്കാം.
കഴിഞ്ഞ മാസം ന്യൂദല്‍ഹിയില്‍ ഹജ്ജിന് വേണ്ടി ു വെബ്സൈറ്റ് തുടങ്ങിയതായി മന്ത്രി അറിയിച്ചു. ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ ഇതിന്റെ സേവനം ലഭ്യമാണ്.
കഴിഞ്ഞ വര്‍ഷം 45843 പേര് ഓണ്‍ലൈന്‍ വഴി ഹജ്ജിന് അപേക്ഷിച്ചിരുന്നു. മൊത്തം അപേക്ഷയുടെ പതിനൊന്ന് ശതമാനമാണ് ഇത്.ഓണ്‍ലൈന്‍ അപേക്ഷ വളരെ ലളിതവും കൂടുതല്‍ പേര്‍ക്ക് പ്രാപ്യവും ആക്കിയിട്ടുണ്ട്. അടുത്ത ഹജ്ജ് തീര്‍ത്ഥാടനകാലത്ത് കൂടുതല്‍ പേര്‍ക്ക് അപേക്ഷ നല്‍കാനാകുമെന്നും നഖ്വി അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകള്‍ എത്തുന്നത്. കഴിഞ്ഞ കൊല്ലം 10960 അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചു. കേരളത്തില്‍ നിന്ന് 9257 ഓണ്‍ലൈന്‍ അപേക്ഷകളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: