പാലക്കാട്: അടിമാലിയിലെ ഇരുമ്പ് കോളനിയില്‍ വനവാസികളെ തല്ലിയോടിച്ച് വീട് ചാമ്പലാക്കിയവര്ക്കെതിരെ നടപടിയെടുക്കണമെന്ന് കേരളവനവാസി വികാസ കേന്ദ്രം സംസ്ഥാനസമിതിയോഗം ആവശ്യപ്പെട്ടു.
അട്ടപ്പാടിയില്‍ മഞ്ഞപ്പിത്തം തടയാന്‍ കുത്തിവെയ്പ് നടത്തുന്നതില്‍ ആരോഗ്യവകുപ്പ് വീഴ്ചവരുത്തിയതായി യോഗം കുറ്റപ്പെടുത്തി. പാലക്കാട് കടപ്പാറ മൂര്‍ത്തിക്കുന്ന് വനവാസികള്‍ക്ക് 60സെന്റ് പതിച്ചുനല്കുന്നതിനെ തടസ്സപ്പെടുത്തുന്നനടപടിയില് വനവാസി വികാസകേന്ദ്രം പ്രതിഷേധിച്ചു.
വനവാസി കല്ല്യാണശ്രമം ഭാരവാഹികളായ പി.വി.രാധാകൃഷ്ണന്, എസ്.എസ്.രാജ്, ജില്ലാ നേതാക്കളായ കെ.കുമാരന്,വി.പി.മുരളീധരന്,സി.കെ.സുരേഷ്ച ന്ദ്രന്‍,എം.ഹരിശങ്കര്‍,കെ.പി.ഹരിഹരനുണ്ണി,വത്സമ്മ,ലീല,രാജശേഖരന്,കെ.സുധീര്‍കുമാര്‍,ഗണേശന്,രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ജനുവരി 21,22 തിയ്യതികളില്‍ വനവാസി വികാസകേന്ദ്രത്തിന്റെ സംസ്ഥാനസമ്മേളനം കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കും. കേന്ദ്രകൃഷിസഹമന്ത്രി സുദര്ശന് ഭഗത് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: