അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. പ്രചാരണ രംഗത്ത് ശക്തമായ സാന്നിദ്ധ്യവുമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുന്നില്‍. പുറക്കാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രിന്‍സി ഗോപകുമാറിന്റെ വരവോടെ ത്രികോണ മത്സരത്തിന് സാഹചര്യമൊരുങ്ങിയത്.
പതിറ്റാണ്ടുകളായി ഇവിടം ഭരിച്ച ഇടതു വലതു മുന്നണികള്‍ വാര്‍ഡിനെ അവഗണിച്ച് വീണ്ടും വോട്ടു തേടി ഇറങ്ങിയതോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി നൂറുകണക്കിനാളുകള്‍ പ്രചാരണരംഗത്ത് എത്തിയത്. കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡില്‍ ജനകീയ വിഷയങ്ങല്‍ ചര്‍ച്ച ചെയ്യാതെ അന്ധമായ കേന്ദ്ര സര്‍ക്കാര്‍ വിരോധവുമായാണ് ഇരുമുന്നണികളും വോട്ടര്‍മാരെ സമീപിക്കുന്നത്.
കള്ളപ്പണക്കാര്ക്കുവേണ്ടിയുള്ള ഇടതു വലതു മുന്നണികളുടെ പ്രചാരണത്തിനെതിരെ സാധാരണ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയതോടെയാണ് വാര്‍ഡില്‍ ത്രികോണ മത്സരമൊരുങ്ങിയത്. സിപിഐ അംഗമായ സുധാമണി വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഇടതു മുന്നണിയിലെ നിജാ അനില്‍കുമാര്‍, യുഡിഎഫിലെ മിനി സുരേഷ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
മുന്നണികളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ തമ്പടിച്ചാണ് ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ എന്‍ഡിഎ നേതാക്കള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ പ്രചാരണ രംഗത്ത് എത്തിച്ചതോടെ പ്രവര്‍ത്തകര്‍ സജീവമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: