മാവേലിക്കര: അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ പറഞ്ഞു. പെരിങ്ങലിപ്പുറത്ത് നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ മുന്പില് നടന്ന അക്രമങ്ങളിലെ പ്രതികളെ പിടിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. സഖാക്കളെ പോലീസ് ഭയക്കുന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് കണ്മുന്നില് നടക്കുന്ന കലാപങ്ങളില്‍ പോലും നടപടി സ്വീകരിക്കുന്നില്ല. പോലീസ് നീതിപൂര്‍വ്വം നടപടി സ്വീകരിക്കണം.
കേരളത്തില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം അഴിച്ചു വിടുന്നു. സാമൂഹ്യവിരുദ്ധരുടെയും കൊലയാളി സംഘങ്ങളുടെയും കേന്ദ്രമായി ഡിവൈഎഫ്ഐ മാറി.
സമൂഹത്തില്‍ നല്ലകാര്യങ്ങള്‍ അംഗീകരിക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ തയ്യാറല്ല. കേരളത്തില്‍ അസഹിഷ്ണുത വളര്‍ത്തിയത് ഇവരാണ്. കേരളം ഭരിക്കുന്നത് കൊലയാളി സംഘമാണ്.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കൊലപാതക കേസുകളിലെ പ്രതികളായിരുന്നു. ആശയം നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇന്ന് കള്ളപ്പണക്കാരുടെയും അഴിമതിക്കാരുടെയും കൂടാരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സതീഷ് ചെറുവല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. അക്രമങ്ങള്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും മുഖമുദ്രയാകുന്നു. ആശയവും ആദര്‍ശവും നഷ്ടപ്പെട്ട സിപിഎം കേരളത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റി മുതലെടുപ്പ് നടത്താനാണ് ശ്രമം.
അധികാരത്തിന്റെ തണലില്ലാതെ വളര്‍ന്ന പ്രസ്ഥാനങ്ങളാണ് സംഘപരിവാറിന്റേത്. അതിനാല്‍ അധികാരത്തിന്റെ അഹങ്കാരത്തില്‍ നേരിടാന്‍ വന്നാല്‍ തക്കതായ ഭാഷയില്‍ മറുപടി നല്‍കും. നിയമം നീതി പൂര്‍വ്വം നടപ്പാക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: