കൊച്ചി: ഹൈന്ദവസംഘടനകളോടുള്ള സിപിഎമ്മിന്റെ അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കൊയിലാണ്ടിയില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫി ലിവിങ്ങ് ക്യാമ്പ് ഒരു പ്രകോപനവുമില്ലാതെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
കണ്ണൂരില്‍ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതകൃപാനന്ദപുരിയ്ക്കെതിരായും അക്രമശ്രമമുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് ക്യാമ്പ് നടന്ന വളപട്ടണം സ്കൂള്‍ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. സിപിഎം വിലക്ക് മറി കടന്ന് സ്കൂള്‍ ആര്‍എസ്എസ് ക്യാമ്പിന് വിട്ടുകൊടുത്തതിനാണ് സിപിഎമ്മുകാര്‍ സ്കൂള്‍ അടിച്ചു തകര്‍ത്തത്.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. അക്രമംകൊണ്ടു ഹിന്ദുസംഘടനാപ്രവര്ത്തനത്തെ അടിച്ചമര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ പാര്‍ട്ടി വലിയ വിലകൊടുക്കേണ്ടി വരും.അണികളോട് ആയുധം താഴെവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന് ആവശ്യപ്പെടണമെന്നും ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: