ശബരിമല: സത്രം, ഉപ്പുപാറ, പുല്ലുമേട് വഴിയുള്ള പാതയില്‍ തെരക്കേറി. കയറ്റത്തിന്റെ കാഠിന്യമില്ലാതെ മലയിറങ്ങി സന്നിധാനത്ത് എത്താമെന്നതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇതിലൂടെ എത്തുന്നു.
കോട്ടയം കുമളി പാതയില്‍ വണ്ടിപ്പെരിയാറില്‍ നിന്നു തിരിഞ്ഞ് സത്രത്തിലേക്കാണ് ആദ്യം പോകുക. നേരത്തെ കോഴിക്കാനം വഴി ഉപ്പുപാറയില്‍ ബസില്‍ എത്താമായിരുന്നു. പുല്ലുമേട് ദുരന്തത്തിനു ശേഷം ബസ് നിര്‍ത്തി.വണ്ടിപ്പെരിയാറില്‍ നിന്നു രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാത്രമേ സത്രത്തിനു ബസ് ഉള്ളു. അതു കഴിഞ്ഞാല്‍ ജീപ്പാണ് ആശ്രയം. 400 രൂപയാണ് കൂലി. സന്ധ്യക്കു മുമ്പേ സത്രത്തില്‍ എത്തി തങ്ങണം.
ഉച്ചയ്ക്കു ശേഷം സത്രത്തില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കില്ല. പുല്ലുമേടിനുള്ള പാതയിലെ ഗേറ്റ് രാവിലെ ഏഴിനു തുറക്കും. കടന്നുപോകുന്ന എല്ലാവരുടെയും പേരും വിലാസവും വനപാലകര്‍ക്ക് എഴുതിക്കൊടുക്കണം. കയ്യില്‍ പ്ലാസ്റ്റിക്ക് പാടില്ല. വഴിയില്‍ വെള്ളം കിട്ടാന്‍ രണ്ടിടത്തു മാത്രമാണ് സൗകര്യം. നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: