നാഗ്പ്പൂര്‍: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിയില്‍ ഝാര്‍ഖണ്ഡ് പൊരുതുന്നു. ഗുജറാത്തിന്റെ ഒന്നാമിന്നിങ്സ് സ്കോര്‍ 390ന് എതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഝാര്‍ഖണ്ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സില്‍. ഇഷാങ്ക് ജഗ്ഗിയും (40), രാഹുല്‍ ശുക്ലയും ക്രീസില്‍.
മൂന്നിന് 283 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഗുജറാത്തിന് തുണയായത് മധ്യനിരയുടെയും വാലറ്റത്തിന്റെയും പ്രകടനം. 144 റണ്ണുമായി ക്രീസിലുണ്ടായിരുന്ന പ്രിയങ്ക് പഞ്ചല്‍ 149ല്‍ മടങ്ങി. ആര്.പി. സിങ് 40 റണ്‍സെടുത്തു.
ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട ഝാര്‍ഖണ്ഡിന് തുണയായത് ഇഷാന് കിഷന്റെ (61) പ്രകടനം. ഇഷാങ്ക് ജഗ്ഗിക്കൊപ്പം (40 നോട്ടൗട്ട്) അഞ്ചാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്തു കിഷന്. എന്നാല്‍, അവസാന ഓവറില്‍ കിഷന് പുറത്തായത് തിരിച്ചടിയായി. നായകന് സൗരഭ് തിവാരി (39), വിരാട് സിങ് (34), പ്രത്യുഷ് സിങ് (27) എന്നിവരും രണ്ടക്കം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: