പീരുമേട്: കുരങ്ങ് ശല്യത്താല്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ പൊറുതി മുട്ടുന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാളാഡി 62-ാം മൈല്‍ പ്രദേശങ്ങളിലെ ആളുകളാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഗാന്ധിനഗര്‍, ശാന്തിനഗര്‍, ജവഹര്‍നഗര്‍ എന്നീ കോളനികളിലാണ് ഏറ്റവും അധികം ശല്യം അനുഭവപ്പെടുന്നത്.
ഇവിടുത്തെ വീടുകളില്‍ ഇപ്പോള്‍ പച്ചക്കറി കൃഷി പൂര്‍ണ്ണമായും നിര്‍ത്തി. തക്കാളി, ബീന്‍സ
്, മറ്റ് പയര്‍ വര്‍ഗങ്ങള്‍, വാഴ, ഇങ്ങനെയുള്ള പഴം പച്ചക്കറി എന്നിവ കുരങ്ങിന്റെ ശല്യത്താല്‍ ഇവിടെ ഉള്ളവര്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
പഴുത്ത കാപ്പിക്കുരു ഉണങ്ങിയെടുക്കാനും കുരങ്ങ് ശല്യം കാരണം സാധിക്കുന്നില്ല. ഏലം കൃഷിക്കാരെയാണ് കുരങ്ങ് ശല്യം ഏറെ ബാധിച്ചിരിക്കുന്നത്. വീടുകളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള ടാങ്കുകളുടെ അടപ്പുകള്‍ നശിപ്പിക്കുകയും വെള്ളം വൃത്തികേടാക്കുകയും ചെയ്യുന്നു. ടാങ്കിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പുകളും ഇവ നശിപ്പിക്കുന്നു. കുട്ടികളെയും സ്ത്രീകളേയുമാണ് ഇവ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. കയ്യില്‍ വടിയില്ലാതെ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഷീറ്റ് മേഞ്ഞ വീടിന് മുകളിലേയ്ക്ക് ഇവ കൂട്ടമായി ചാടുന്നതോടെ ഷീറ്റ് പൊട്ടിപോകാനും കാരണമാകുന്നു.
ഇതുമായി ബന്ധപ്പെട്ട പരാതികള്‍ തേക്കടി റേഞ്ച് ഓഫീസില്‍ നല്‍കിയതാണ്. സമീപകാലത്ത് ഇവിടെ നാലുപേരെ കുരങ്ങ് ആക്രമിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. വനംവകുപ്പില്‍ നിന്നും വേണ്ട നടപടി ഇല്ലാത്തതിനെ തുടര്‍ന്ന്
വനംവകുപ്പ് മന്ത്രിയ്ക്ക് പരാതിയും അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തേക്കടിയില്‍ നിന്നും വനപാലകര്‍ എത്തി അന്വേഷണം നടത്തിയിട്ടും പരിഹാരമായില്ല. ഇവിടുത്തെ കുരങ്ങുകളെ കൂട്ടിലാക്കി വനത്തില്‍ കൊണ്ട് വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: