കോട്ടയം: ജില്ലാ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കോട്ടയം ജനറല്‍ ആശുപത്രിയിലെ പുതിയ സി.ടി സ്കാന്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനോത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.
സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്രയിക്കാന്‍ പറ്റുന്നവിധം പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായി മന്ത്രി പറഞ്ഞു. ഹൃദ്രോഗ ചികിത്സക്കുള്ള കാത്ത് ലാബുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥാപിക്കും. ഡയാലിസിസ് സംവിധാനം എല്ലാ താലൂക്കാശുപത്രികളിലും ഒരുക്കും ജീവനക്കാരുടെ കുറവ് ഘട്ടം ഘട്ടമായി പരിഹരിക്കും.ആരോഗ്യ വകുപ്പില്‍ 1200 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോട്ടയം ജനറല്‍ ആശുപത്രിയുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്തിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ യുടെ ആവശ്യം പരിഗണിക്കുമെന്ന് ഷൈലജ പറഞ്ഞു.ജനറല്‍ ആശുപത്രിയില്‍ കറന്‍സി രഹിത പണമിടപാട് നടത്തുന്നതിന് സ്ഥാപിച്ച സൈ്വപിംഗ് മെഷീന്, കമ്പ്യൂട്ടര്‍വത്കരിച്ച ഓപി കൗണ്ടര്‍, മരുന്നുകളുടെ സ്റ്റോക്ക് ഓണ്‍ലൈനായി പരിശോധിക്കുന്നതിനുള്ള സംവിധാനം എന്നിവയുടെ ഉദ്ഘാടനും മന്ത്രി നിര്‍വ്വഹിച്ചു.
കോട്ടയം ജനറല്‍ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ആശുപത്രി അധികൃതര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു.10 ഏക്കര്‍ വിസ്തൃതിയുള്ള ആശുപത്രി കോമ്പൗണ്ടില്‍ ഐ.സിയു, എമര്‍ജന്‍സി ഓപ്പറേഷന് തീയേറ്റര്‍, വിവിധ സ്പെഷ്യാലിറ്റി ഓ.പി വിഭാഗം, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, ആധുനിക ഓ.പി. ബ്ലോക്ക്, എന്നിവ ഉള്പ്പെടുന്നഏഴ് നിലകെട്ടിടവും മാലിന്യ സംസ്കരണ സംവിധാനവും അടങ്ങുന്നതാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്.സോന, വി.എന്‍.വാസവന്, വി.ബി.ബിനു, ഉഴവൂര്‍ വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: