കണ്ണൂര്‍: സ്ക്കൂളിനു നേരെയുണ്ടായ സിപിഎം അക്രമം ആസൂത്രിതം. അക്രമത്തിന് പ്രേരണയായത് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂര്‍ ജില്ലയിലെ ആദ്ധ്യാത്മിക ആചാര്യന്മാര്ക്കു നേരെയും ക്ഷേത്രങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേരെടുത്ത് പറഞ്ഞും ആക്ഷേപാര്‍ഹമായ പ്രസ്താവന നടത്തിവരികയായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ജയരാജന്റെ പ്രസ്താവനയാണ് ഇത്തരം അക്രമസംഭവങ്ങള്‍ക്ക് പ്രേരണയാവുന്നതെന്ന് ഇന്നലത്തെ അക്രമത്തോടെ വ്യക്തമായിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സ്ക്കൂള് അക്രമത്തിലൂടെ ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് കസേരകള്‍, ജനല്‍ഗ്ലാസുകള്‍, വാട്ടര്‍ ടേപ്പുകള്‍, ഗ്ലാസുകളുപയോഗിച്ച് തീര്‍ത്ത ക്യാബിനുകള്‍ എന്നിവ പൂര്‍ണ്ണമായും സിപിഎം സംഘം തകര്‍ക്കുകയുണ്ടായി.
കണ്ണൂര്‍ നഗരത്തിലും പുതിയതെരുവിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും സിപിഎം കാടത്തത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നൂറു കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനങ്ങളില്‍ അണിനിരന്നു.
കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രകടനത്തിന് സംഘപരിവാര്‍ നേതാക്കളായ കെ.വി.ജയരാജന് മാസ്റ്റര്‍, കെ.ബി.പ്രജില്‍, വി.വി.പ്രദീപന്, കെ.കെ.വിനോദ് കുമാര്‍, എ.ദാമോദരന്‍, എ.ഒ.രാമചന്ദ്രന്, പി.കെ.വേലായുധന്, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി. എസ്എന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജയരാജന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.ബി.പ്രജില്‍ സംസാരിച്ചു.
പുതിയതെരുവില്‍ നടന്ന പ്രകടനത്തിന് കെ.എന്‍.വിനോദന്‍ മാസ്റ്റര്‍, ഒ.കെ.സന്തോഷ് കുമാര്‍, ജസിന്ദാസ്, പ്രകാശന് പള്ളിപ്രം, ടി.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: