വടകര: അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമൃത പ്രകാശ് ദുരൂഹ സാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ജനപ്രതിനിതികള്‍, സാമൂഹിക രാഷ്ട്രീയ യുവജന സംഘടനകള്‍, പി ടി എ ഭാരവാഹികള്‍ എന്നിവരുടെ യോഗം ആവശ്യപ്പെട്ടു.
സ്കൂള്‍ പരിസരത്ത് ബൈക്കിലും, കാറിലും മറ്റും കറങ്ങിനടക്കുന്ന പൂവാല സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
സ്കൂളിനകത്ത് മൊബൈല്‍ നിരോധനം കര്‍ശനമാക്കാനും തീരുമാനിച്ചു. സ്കൂള്‍ ക്ലാസ് പിടിഎ, ജാഗ്രത സമിതി എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു. സ്കൂള്‍ പരിസരത്തും മറ്റും വിദ്യാര്‍ത്ഥിനികളെ വലവീശുന്ന റാക്കറ്റുകളെ പോലിസ് പിടികൂടണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്, ചോമ്പാല്‍ എസ്ഐഎന്‍ പ്രജീഷ്, കെ ടി രവീന്ദ്രന്, പി പ്രേമലത, പി രാഘവന്, പി.എം. അശോകന്, കെ. അന്‍വര്‍ ഹാജി, പ്രദീപ് ചോമ്പാല, കെ അനന്തന്, പി. വിജയലക്ഷ്മി, സാലിം പുനത്തില്‍, കെ.പി. രവീന്ദ്രന്, പി. നാണു, പി. പ്രശാന്ത്, പി.പി. പ്രകാശന്, പി. വത്സന്, മുബാസ് കല്ലെറി, എ.വി. സനീജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: