കോഴിക്കോട്: ഫെസ്റ്റിവല്‍ സീസണില്‍ സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കുന്നത് ശരിയല്ലെന്ന് നിര്‍മാതാവും വിതരണക്കാരനും എക്സിബിറ്ററുമായ പി.വി. ഗംഗാധരന് കോഴിക്കോട്ട് പറഞ്ഞു.
വിട്ടുവീഴ്ചാ മനോഭാവത്തോട് കൂടി ഇതിനെ കാണണം. നിരവധി പേരാണ് സിനിമാവ്യവസായം കൊണ്ട് ജീവിക്കുന്നത്.
പ്രതിസന്ധിയുടെ പേരില്‍ ലിബര്‍ട്ടി ബഷീറിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അദ്ദേഹം പറയുന്നത് സ്വന്തം അഭിപ്രായമല്ല. സംഘടനയുടേതാണ്.
പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള ഉത്തരവാദിത്വം ലിബര്‍ട്ടി ബഷീറിനുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടുലുകള്‍ ഉണ്ടാവേണ്ടതുണ്ട്. മന്ത്രി എ.കെ. ബാലന് പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം.
അസോസിയേഷനുകള്‍ സിനിമയുടെ പുരോഗതിക്കുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: