സ്വന്തം ലേഖകന്‍
കൊല്ലം: കശുവണ്ടി തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയെത്തി. ജില്ലാ സഹകരണ ബാങ്കിന്റെ കീഴിലുള്ള കിളിക്കൊല്ലൂര്‍ ശാഖയിലാണ് സംഭവം. കിളിക്കൊല്ലൂര്‍ കണിയാകുളം കണ്ടത്തില്‍ വീട്ടില്‍ എല്‍. വിജയമ്മയുടെ 030221200802125 എന്ന അക്കൗണ്ടിലേക്കാണ് ഒരു ലക്ഷം രൂപ എത്തിയത്.
ഡിസംബര്‍ 20നാണ് തുകയുടെ ക്രയവിക്രയം നടന്നിരിക്കുന്നത്. നിക്ഷേപിച്ച തുക പിന്നീട് പിന്‍വലിച്ചിട്ടുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ഇത് കാണിക്കുന്നുണ്ട്. തന്റെ അനുവാദമോ ഒപ്പോയില്ലാതെ എങ്ങനെയാണ് തുക എത്തിയതെന്നും പിന്‍വലിച്ചതെന്നും അറിയില്ലെന്ന് വിജയമ്മ ജന്മഭൂമിയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് രേഖകള്‍ സഹിതം പരാതി നല്‍കിയിരിക്കുകയാണ് വിജയമ്മ. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം ക്രയവിക്രയം നടക്കുന്നുണ്ടെന്ന കണ്ടത്തെലുകള്‍ക്ക് ശക്തിപകരുന്നതാണ് കിളിക്കൊല്ലൂര്‍ സഹകരണ ബാങ്കില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് ബാങ്ക് ജീവനക്കാരും പ്രതി കരിച്ചിട്ടില്ല. ബാങ്കിന്റെ പല അക്കൗണ്ടുകളിലേക്കും ഇത്തരത്തില്‍ പണം എത്തിക്കാണുമെന്നാണ് സൂചന. സഹകരണ ബാങ്കുകളില്‍ നോട്ട് നിരോധനത്തിന് ശേഷം വന്‍ നിക്ഷേപം നടന്നതായും സൂചനയുണ്ട്.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സഹകരണ ബാങ്കുകളില്‍ വഴി കള്ളപ്പണം വെളിപ്പിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം സം’വങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണക്കാരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ വെളിപ്പിച്ചിട്ടുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: