മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം, ഉത്തര്‍പ്രദേശില്‍ കലാപങ്ങള്‍ സംബന്ധിച്ച വാര്ത്തയുണ്ടാകാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. അത്യന്തം ദുസ്സഹമായ സ്ഥിതിവിശേഷമുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് ഇപ്പോള്‍ കലാപങ്ങളോ വര്‍ഗ്ഗീയ ലഹളകളോ സംഘര്‍ഷങ്ങളോ കോള്ക്കുന്നില്ല. എന്തുകൊണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിനാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ ഉത്തര്‍പ്രദേശ് ശാന്തമാണ്. രാജ്യത്തെ കലാപങ്ങളുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന യുപി ഇതാ ആദ്യമായി വര്‍ഗ്ഗീയ ലഹളകളൊന്നുമില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്നു.
സാധാരണ നിലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ നിരവധി കലാപങ്ങളും സംഘര്‍ഷങ്ങളും ഇതിനോടകം തന്നെ അരങ്ങേറി കഴിഞ്ഞിരിക്കും. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല. കാരണം മോദിയുടെ ആ സുപ്രധാന പ്രഖ്യാപനം തന്നെ.
യുപിയില്‍ നടന്നു വരുന്ന വര്‍ഗ്ഗീയ ലഹളകളെല്ലാം തന്നെ രാഷ്ട്രീയ പൊറാട്ട് നാടകത്തിന്റെ തിക്ത ഫലങ്ങളാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ആരും അതിനോട് പ്രതികരിക്കില്ല. പത്ത് വര്‍ഷക്കാലം ഭരിച്ച കഴിഞ്ഞ യുപിഎ സര്‍ക്കാരും അതിനോട് മൗനം പാലിച്ചു. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലം തുടങ്ങി, യുപിയിലും അച്ഛേ ദിന് വന്നു.
കണക്കുകളും യുപിയിലെ മാറ്റങ്ങളെ സാധൂകരിക്കുന്നതാണ്.
- 2015ല്‍ 72 വര്‍ഗ്ഗീയ ലഹളകളാണ് യുപിയില്‍ അരങ്ങേറിയത്. ലഹളയില്‍ പതിനൊന്ന് പേര് കൊല്ലപ്പെടുകയും 218 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- 2014ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശില്‍ 644 വര്‍ഗ്ഗീയ ലഹളകളാണുണ്ടായത്. അതില്‍ 95 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ഏതാണ്ട് 1921 പേര്‍ക്ക് ലഹളയില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
- 2013ല്‍ ഉത്തര്‍പ്രദേശില്‍ 823 ലഹളകളാണ് ഉണ്ടായത്. 133 പേര് കൊല്ലപ്പെട്ടു, 2,269 പേര്‍ക്ക് ലഹളയില്‍ പരിക്കേറ്റു. കണക്കുകള്‍ പ്രകാരം മറ്റ് ഏതൊരു സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ ലഹളകള്‍ കൂടുതലാണ്. ഇതേ ലഹളകള്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലായിരുന്നു സ്ഥിരം ലഹളകള്‍ ഉണ്ടായി കൊണ്ടിരുന്നത്. മതങ്ങളെയും ജാതികളെയും സംബന്ധിച്ച പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിലൂടെ വര്‍ഗ്ഗീയ ലഹളകളുണ്ടാകുന്നു. ഇതിന് കാരണക്കാര്‍ രാഷ്ട്രീയക്കാര്‍ തന്നെ. വര്‍ഗ്ഗീയ ലഹളകളിലൂടെ മാത്രമേ അവര്‍ക്ക് മുതലെടുക്കാനും പാര്‍ട്ടികളെ ശക്തിപ്പെടുത്താനും സാധിക്കുകയുള്ളു.
2013ല്‍ മുസാഫര്‍നഗറില്‍ നടന്ന സംഭവം തന്നെ അതിന് ഉദാഹരണമാണ്. ഇവിടുത്തെ കവാല്‍ ഗ്രാമത്തില്‍ ഹിന്ദു ജാട്ട് സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മുസ്ലീം സമുദായത്തിലെ യുവാക്കള്‍ ശല്യം ചെയ്യുകയുണ്ടായി. പെണ്‍കുട്ടിയുടെ സഹോദരന് ഇതിനെപ്പറ്റി ചോദിക്കാന്‍ ചെല്ലുകയും മുസ്ലീം യുവാവിനെ കൊല്ലുകയും ചെയ്തു. തുടര്‍ന്ന് മുസ്ലീം സമുദായം ഒന്നടങ്കം പെണ്‍കുട്ടിയുടെ സഹോദരനെ ആക്രമിക്കാനൊരുങ്ങിയതോടെ സംഭവം വര്‍ഗ്ഗീയ ലഹളയിലേയ്ക്ക് വഴിമാറി. ഹിന്ദു സമുദായത്തിലെ കുറച്ചാളുകളെ ഇവര്‍ കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ കാരണത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തില്‍ നിന്ന് ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. പകരം പെണ്‍കുട്ടിയുടെ സഹോദരനെ മാത്രം പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതിലെ രാഷ്ട്രീയ കളികള്‍ മനസ്സിലായത്. മുസ്ലീം യുവാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
എല്ലാ ലഹളകളിലും പണത്തിനാണ് പ്രാധാന്യം. കശ്മീരിലും ഇത് തന്നെയാണ് സംഭവിച്ചത്. പണം വഴി സംഘര്‍ഷങ്ങളും ലഹളകളുമുണ്ടാക്കി രാഷ്ട്രീയക്കാര്‍ മുതലെടുപ്പ് നടത്തുന്നു. ഇതില്‍ നിന്ന് മനസ്സിലാകുന്നത്, മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കേവലം കള്ളപ്പണക്കാര്‍ക്ക് മാത്രമല്ല, മറിച്ച് നക്സലുകള്‍, മാവോയിസ്റ്റുകള്‍, ഭീകരര്‍, വര്‍ഗ്ഗീയ ലഹളകള്‍ എന്നിവയേയും ബാധിച്ചിട്ടുണ്ടെന്നാണ്.
സമൂഹത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മോദിയുടെ പ്രഖ്യാപനം കൊണ്ട് രാജ്യത്തിന് ഗുണം മാത്രമാണുണ്ടായിരിക്കുന്നത്. നക്സലുകളാലും മാവോയിസ്റ്റുകളാലും ഭീകരരാലും ബുദ്ധിമുട്ടുന്ന നിരവധി പേര് നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കെല്ലാം മോദിയുടെ പ്രഖ്യാപനം ഗുണം ചെയ്തിരിക്കുന്നു, അവര്‍ക്കെതിരെയുള്ള തിന്മ ശക്തികളുടെ ആക്രമണങ്ങളില്‍ അയവ് സംഭവിച്ചിരിക്കുന്നു.
രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും ഭാഗഭാക്കാകുവാന്‍ ചെറിയ ബുദ്ധിമുട്ടുകള്‍ സഹിച്ച് നമ്മുക്കേവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: