ന്യൂദല്‍ഹി: മുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ രക്ഷിക്കാനാവുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് സച്ചിന് ടെണ്ടുല്‍ക്കറിന് കോണ്‍ഗ്രസ് രാജ്യസഭാംഗത്വം നല്‍കിയതെന്ന് ബാബാ രാംദേവ് അഭിപ്രായപ്പെട്ടു.
സച്ചിന് രാജ്യസഭാംഗമാകുന്നുവെന്ന വാര്‍ത്ത രാജ്യത്തെ നിരവധി ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നുണ്ടെന്നും അതേസമയം വിദേശങ്ങളില്‍നിന്ന് കളളപ്പണം തിരിച്ചുകൊണ്ടുവരിക, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ സച്ചിന് നിശബ്ദനായിരിക്കുമോ അതോ അതിനെതിരെ പ്രതികരിക്കുമോ എന്ന് ചോദിക്കുവാന്‍ ജനങ്ങള്‍ക്ക് ഇതുവഴി അവസരമുണ്ടാകുമെന്നും രാംദേവ് പറഞ്ഞു.
എന്ത് തീരുമാനമെടുക്കാനും അദ്ദേഹത്തിനവകാശമുണ്ടെന്നും ധാരാളം സെഞ്ച്വറികളും സിക്സറുകളും അടിച്ച വ്യക്തിയാണ് സച്ചിന്. പക്ഷേ ഇപ്പോള്‍ സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് നിശബ്ദനായിരിക്കുമോ അതോ പ്രതികരിക്കുമോ എന്നറിയാന്‍ എല്ലാവര്ക്കും അവസരമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.
യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നും വ്യതിചലിക്കുവാനാണ് ഇത്തരത്തിലുള്ള അംഗത്വം സംബന്ധിച്ച കാര്യം കൊണ്ടുവന്നതെന്നും അതുകൊണ്ട് പ്രശ്സതനായ വ്യക്തിയെ ആരും എതിര്‍ക്കില്ലെന്നും അദ്ദേഹത്തിന് ഭാരതരത്ന നല്കി ആദരിക്കുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാംഗത്വം സ്വീകരിക്കാനായി കോണ്‍ഗ്രസും ബിസിസിഐയു സച്ചിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം പല ഭാഗങ്ങളില്‍നിന്നും കേള്‍ക്കുന്നതായി രാംദേവ് വ്യക്തമാക്കി. സച്ചിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അപലപനീയമാണ്. അദ്ദേഹം കുട്ടിയല്ല മറിച്ച് ഉത്തരവാദിത്വമുള്ള പൗരനാണ്. എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. ക്രിക്കറ്റില്‍നിന്നും വിരമിച്ചതിനുശേഷം എന്ത് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്ന് രാംദേവ് പറഞ്ഞു.
അദ്ദേഹം രാജ്യസഭാംഗത്വം സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും ക്രിക്കറ്റിലാണോ അതോ രാഷ്ട്രീയത്തിലാണോ ഊന്നല്‍ നല്‍കുക എന്ന കാര്യം സംബന്ധിച്ച് സച്ചിന്റെ ഭാഗത്തുനിന്നും നല്ലൊരു തീരുമാനം പ്രതീക്ഷിക്കുന്നതായി രാംദേവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: