ആലപ്പുഴ: കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക പഞ്ചായത്തിനുള്ള ജില്ലാതല പുരസ്കാരത്തില്‍ ഒന്നാം സ്ഥാനം കഞ്ഞിക്കുഴിക്ക്. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിനാണ് രണ്ടാംസ്ഥാനം. കുമാരപുരം, മുട്ടാര്‍ പഞ്ചായത്തുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ജൈവകൃഷി നടത്തിപ്പിന്റെ പ്രധാന കേന്ദ്രമായി അറിയപ്പെടുന്നത് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്താണ്.
തെങ്ങ്, നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍, വെറ്റില എന്നീ കാര്‍ഷിക വിളകള്‍ക്കൊപ്പം താറാവ്, പശു, കോഴി, മുയല് കൃഷിയും പഞ്ചായത്തിലുണ്ട്. 1,100 ഹെക്ടറിലാണ് ജൈവകൃഷി.
കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി, എസ്എച്ച്എം, ആത്മ മൃഗസംരക്ഷണം, മണ്ണ് സംരക്ഷണ വകുപ്പുകള്‍, പഞ്ചായത്ത് രാജ് പദ്ധതികള്‍ എന്നിവ സംയോജിപ്പിച്ചാണ് ജൈവകാര്‍ഷിക വ്യാപനം സാധ്യമായത്. ജൈവ ഉല്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നത് കാട്ടുകട ഹരിത ലീഡര്‍ ‘എ’ ഗ്രേഡ് ക്ലസ്റ്റര്‍, ചാലുങ്കല്‍ ‘എ’ ഗ്രേഡ് ക്ലസ്റ്റര്‍, എക്കോഷോപ്പ്, പിഡിഎസ് എന്നീ നാല് വിപണന സംസ്ക്കരണ കേന്ദ്രം മുഖേനയാണ്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണന കേന്ദ്രങ്ങളിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വിലയില്‍ ലഭ്യമാക്കുന്നു.
ചൊരിമണല്‍ പ്രദേശമാണ് ചേര്‍ത്തല തെക്ക് പഞ്ചായത്ത്. ആയിരം ഹെക്ടറില്‍ തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ ജൈവ രീതിയില്‍ കൃഷി ചെയ്തുവരുന്നു. നൂതന സാങ്കേതികവിദ്യയായ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ് മുഖേന കര്‍ഷകരും കാര്‍ഷിക ഗ്രൂപ്പുകളും പച്ചക്കറി കൃഷി വ്യാപകമായി ചെയ്തുവരുന്നു.
‘എ’ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍ പച്ചക്കറി വിപണനത്തില്‍ ഇടപെടുന്നു. ജൈവ വളത്തിന്റെയും ജീവാണുവളത്തിന്റെയും ജൈവ കീടനാശിനികളുടേയും വിപണനത്തിനായി ‘എ’ ഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റ് വിപണന കേന്ദ്രം, എസ്എച്ച്എം മൈത്രി വിപണന കേന്ദ്രം എന്നിവ നിലവിലുണ്ട്. പഞ്ചായത്തിലെ സഹകരണ സംഘങ്ങള്‍, കൃഷിവകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ മികച്ച സംയോജനത്തിലൂടെയാണ് ജൈവകൃഷി വ്യാപനം സാദ്ധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: