മാവേലിക്കര: ഭഗവതിപ്പടി സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മേനാമ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ചെട്ടികളങ്ങര ലോക്കല്‍ കമ്മറ്റി അംഗവുമായ ശശിധരനെതിരെ നിരവധി പരാതികള്‍ ഉയരുന്നു. മുന്‍പും സമാനമായ പല സംഭവങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നെങ്കിലും അതെല്ലാം പാര്‍ട്ടി ഇടപെട്ട് ഒതുക്കി തീര്‍ത്തു. ഇപ്പോഴത്തെ സംഭവവും ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി ഇടപെട്ടെങ്കിലും യുവതിയുടെ ഉറച്ച നിലപാടാണ് നേതാവിനെതിരെ കേസ് എടുക്കാന്‍ കാരണമായത്. കായംകുളം ഡിവൈഎസ്പി രാജേഷിനാണ് അന്വേഷണ ചുമതല. ഇന്നലെ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതിനിടയില്‍ കേസ് എടുത്ത വിവരം അറിഞ്ഞ് പ്രതി ഒളിവില്‍ പോയി. എന്നാല്‍ ഇയാള്‍ ചില സിപിഎം നേതാക്കളുടെ സംരക്ഷണയിലാണെന്നും ആരോപണമുണ്ട്. നേതാവിനെതിരെ കേസ് എടുത്തതോടെ വെട്ടിലായ സിപിഎം നേതൃത്വം യുവതിക്ക് നേരെ അപവാദ പ്രചാരണം നടത്താനുള്ള നീക്കത്തിലാണ്. പാര്‍ട്ടിയില്‍ നിന്നും നേതാവിനെ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: