ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് അംഗരക്ഷകന് വെടിവെച്ചുകൊന്ന പ്രവിശ്യാ ഗവര്‍ണറുടെ മകന് ഇതേ ആരോപണത്തിന്റെ പേരില്‍ ഭീകരരുടെ ഭീഷണി.
മുസ്ലിമായ തസീര്‍ ക്രിസ്തുമസ് ആശംസ നല്കുന്ന വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. തസീറിന്റെ പിതാവ് പഞ്ചാബ് ഗവര്‍ണറായിരുന്ന സാല്മാന് തസീര്‍ മതനിന്ദ ആരോപിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഒരു ക്രിസ്ത്യന്‍ സ്ത്രീയെ പിന്തുണച്ചതിന്റെ പേരിലായിരുന്നു അംഗരക്ഷകനാല്‍ കൊലചെയ്യപ്പെട്ടത്.
തസീറിന്റെ പിതാവിനെ വധിച്ച അംഗരക്ഷകന് മുംതാസ് ഖാദ്രിയുടെ ഫോട്ടോ സഹിതമാണ് വധഭീഷണിക്കത്ത് ഇദ്ദേഹത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: