സിഡ്നി: ടെസ്റ്റിന്റെ ഉച്ചഭക്ഷണത്തിനു മുന്‍പ് സെഞ്ചുറി തികയ്ക്കുന്ന താരമെന്ന ബഹുമതി ഡേവിഡ് വാര്‍ണര്‍ (113) സ്വന്തമാക്കിയ മത്സരത്തില്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്ട്രേലിയയ്ക്ക് വന്‍ സ്കോര്‍. സഹ ഓപ്പണര്‍ മാറ്റ് റെനഷായുടെ സെഞ്ചുറിയും (167 നോട്ടൗട്ട്) കൂടിയായപ്പോള്‍ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍െസടുത്തു.
ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് വാര്‍ണര്‍. 40 വര്‍ഷം മുന്‍പ് പാക്കിസ്ഥാന്റെ മജീദ് ഖാനാണ് നേട്ടം അവസാനമായി കൈവരിച്ചത്. ന്യൂസിലന്‍ഡിനെതിരെ പ്രകടനം. ഇതിനു മുന്‍പ് വിക്ടര്‍ ട്രംപ് (1902), ചാള്‍സ് മക്കാര്‍ത്തീനി (1926), ഡോണ്‍ ബ്രാഡ്മാന് (1930) എന്നിവരും ഈ നേട്ടം സ്വന്തമാക്കി. 78 പന്തില്‍ 17 ബൗണ്ടറികളുമായി വാര്‍ണറുടെ ശതകം. 95 പന്തില്‍ 113 റണ്‍സെടുത്ത വാര്‍ണറെ വഹാബ് റിയാസ് വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു. സിഡ്നിയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും താരം കൈക്കലാക്കി. തുടരെ മൂന്നാം തവണയാണ് പുതുവര്‍ഷ ടെസ്റ്റില്‍ ഇദ്ദേഹം മൂന്നക്കം പിന്നിടുന്നത്.
നാലാം ടെസ്റ്റ് കളിക്കുന്ന റെനഷാ ആദ്യ ശതകമാണ് നേടിയത്. 275 പന്ത് നേരിട്ട ഇദ്ദേഹം 18 ഫോറുകളും ഇതുവരെ നേടി. ഉസ്മാന് ഖവാജ (13), സ്റ്റീവന്‍ സ്മിത്ത് (24) എന്നിവര്‍ പുറത്തായി. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (40) റെനഷായ്ക്കൊപ്പം ക്രീസില്‍. വഹാബ് രണ്ടും യാസിര്‍ ഷാ ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: