ക്വലാലംപൂര്‍: നാലു ദിവസമായി തുടരുന്ന മഴയില്‍ മലേഷ്യയുടെ കിഴക്കന്‍ തീരങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കം. കേലന്തന്, തേരെന്ഗാനു തുടങ്ങിയ പ്രവിശ്യകളിലാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്തുനിന്നു ആയിരക്കണക്കിനു ആളുകളെ മാറ്റി പാര്‍പ്പിച്ചു.
കനത്ത മഴയെ തുടര്‍ന്നു പല പ്രദേശങ്ങളിലെയും വൈദ്യൂതി ബന്ധം താറുമാറായി. നിരവധി സ്കൂളുകളും റോഡുകളും അടച്ചിരിക്കുകയാണ്. 700ഓളം ദുരന്തനിവാരണ സേന അംഗങ്ങള്‍ ബോട്ടുകളും ട്രക്കുകളുമുപയോഗിച്ചാണു പ്രദേശത്തു രക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു സൈനിക മേധാവി സി ആദം അബ്ദുള്‍ റഹ്മാന് പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്. 2014 ല്‍ കേലാന്തനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 4,906 ആളുകള്‍ക്കാണു വീടുകള്‍ നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: