തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനെതിരെ സമരം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.
അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പായാല്‍ ധനകാര്യം, പൊതുഭരണം തുടങ്ങി മുപ്പത് വകുപ്പുകളില്‍ നേരിട്ടുള്ള നിയമനങ്ങളില്‍ വഴിയൊരുങ്ങും. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്പ്പറേഷന് സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍, എന്നിവരുടെ അധിക തസ്തികകളും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം സൃഷ്ടിച്ചു.
ജയില്‍ പരിഷ്ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുന്‍ ഡി.ജി.പി.യും നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസറുമായ ഡോ. അലക്സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു.
തിരുവനന്തപുരം ടെക്നോപാര്‍ക്, കൊച്ചി ഇന്ഫോപാര്ക് , കോഴിക്കോട് സൈബര്‍ പാര്‍ക് എന്നീ മൂന്ന് ഐ.റ്റി പാര്‍ക്കുകളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസ്സറായി ഋഷികേശ് ആര്. നായരെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: