ബാലുശ്ശേരി: കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്ന് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന് പറഞ്ഞു.
പത്താംക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മുന്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനാഥിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം ഭരണം നടത്തുകയാണ്. ചീമേനിയില്‍ കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങ ളുണ്ടായപ്പോള്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. സം സ്ഥാന പാതയ്ക്ക് കുറുകെ കയര്‍കെട്ടി ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്താനായിരുന്നു പോലീസ് ശ്രമിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ റോഡരികില്‍ നിലയുറപ്പിച്ചതോടെ ഗതാഗതതടസം ഒഴിവായി. ജലപീരങ്കി ഉള്‍പ്പെടെയുള്ള സര്‍വ്വസജ്ജരായാണ് പോലീസ് അണിനിരന്നത്. നിയോജമണ്ഡലം പ്രസിഡന്റ് രാജേഷ് കായണ്ണ അധ്യക്ഷത വഹിച്ചു.
എം.സി. ശശീന്ദ്രന്. ടി. ബാലസോമന്‍, എന്‍പി. രാമദാസ്, സി.കെ. ബാലകൃഷ്ണന്, ടി.കെ. പത്മനാഭന്, പി.കെ. സുപ്രന്, ബി.ദിപിന് എന്നിവര്‍ സംസാരിച്ചു. സുഗീഷ് കൂട്ടാലിട, ഷൈനിജോഷി, വട്ടക്കണ്ടി മോഹനന്, കെ.കെ. ഗോപിനാഥന്, ഇ.പ്രകാശന്, കെ.കെ. ഭരതന്, ഷിബുജോര്ജ്ജ്, പ്രമോദ് ഉണ്ണികുളം തുടങ്ങിയവര്‍ നേതൃത്വം നല്കി. ആര്.എം. കുമാരന്സ്വാഗതവും ടി. സദാനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: