ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. ബാലുശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഭരണാധികാരിയായിരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനാഥിനെതിരെ ബാലുശ്ശേരി പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് കേസെടുത്തതോടെയാണ് രവീന്ദ്രനാഥ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
പതിനേഴ് അംഗങ്ങള്‍ ഉള്ള ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന് ഒമ്പതും ബിജെപിക്ക് രണ്ടും യുഡിഎഫിന് ആറും അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ ഇരുപത് ദിവസമായി ഒളിവില്‍ കഴിയുന്ന രവീന്ദ്രനാഥ് തെരെഞ്ഞെടുപ്പിന് എത്തിയില്ലെങ്കില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ എട്ടു വീതം വരും. എന്നാല്‍ ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.
എട്ട് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റിന്റെ സ്ഥാനം നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: