വാഷിംഗ്ടണ്‍: വിവിധ മേഖലയിലെ മികവിന് മുപ്പത് ഇന്ത്യാക്കാര്‍ ഫോബ്സ് മാസികയില്‍ ഇടം നേടി. ആരോഗ്യം, നിര്‍മാണം, കായികം, സാമ്പത്തികം തുടങ്ങിയ ഇരുപത് മേഖലകളില്‍ നിന്നുളളവരാണ് ഇവര്‍. 600 പേരുടെ പട്ടികയാണ് മാസിക പുറത്ത് വിട്ടത്.
നിയോലൈറ്റിന്റെ സഹസ്ഥാപകനായ വിവേക് കൊപ്പാര്ത്തിയാണ് (27)പട്ടികയിലെ ആദ്യ ഇന്ത്യാക്കാരന്. മഞ്ഞപ്പിത്തത്തിന് വീട്ടിലിരുന്ന് ചെയ്യാവുന്ന ഫോട്ടോ തെറാപ്പി ഉപകരണം വികസിപ്പിച്ചതിനാണ് ഇദ്ദേഹം പട്ടികയില്‍ ഇടംപിടിച്ചത്.
ഡ്രോണുകള്‍ വഴി മരുന്ന് എത്തിക്കുക എന്ന ആശയം മുന്നോട്ട് വച്ച ഹാര്‍വാര്‍ഡ് ബിരുദധാരി പ്രാര്ത്ഥനദേശായി(27)ആണ് പട്ടികയില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യാക്കാരി. സിപ്ലിന്‍ കമ്പനിയുമായി ചേര്‍ന്ന് റുവാണ്ടയില്‍ ഇവര്‍ ഈ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.
ഷോണ്‍ പട്ടേല്‍(28)എന്ന ഓര്‍ത്തോപീഡിക് സര്‍ജനും പട്ടികയിലുണ്ട്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ചീഫ് റസിഡന്റാണ് ഇദ്ദേഹം.രോഹന് സുരി എന്ന പതിനേഴുകാരനും പട്ടികയിലുണ്ട്. അവേരിയ ഹെല്‍ത്ത് സൊല്യുഷന്‍സിന്റെ സ്ഥാപകനാണ് രോഹന്.
ഊര്‍ജ്ജ സുരക്ഷയു കാലാവസ്ഥയിലെയും ആക്ടിംഗ് ഡയറക്ടറായ വരുണ്‍ ശിവറാമും പട്ടികയിലുണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം സ്റ്റാന്‍ഫോര്‍ഡിലെ ഊര്‍ജ-പരിസ്ഥിതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനം അനുഷ്ഠിക്കുന്നു.
കമ്പ്യൂട്ടര്‍ വിദഗ്ദ്ധ നേഹ ഗുപ്ത(28), കിസാന്‍ നെറ്റ് വര്‍ക്ക് സഹസ്ഥാപകന്‍ ആദിത്യ അഗര്‍വാള്‍ (23)എന്നിവരും പട്ടികയിലുണ്ട്.
കായികമേഖലയില്‍ നിന്ന് അമേരിക്കന്‍ ഫുട്ബോള്‍ ടീമിന്റെ സ്ട്രാറ്റജി വൈസ് പ്രസിഡന്റ് അക്ഷയ് ഖന്ന(29) ഇടം പിടിച്ചു. സ്റ്റാര്‍വുഡ് ക്യാപിറ്റല്‍ വൈസ് പ്രസിഡന്റ് അക്ഷയ് ഗോയല്‍(28) റൂമി എന്ന സ്റ്റാര്‍ട്ട് അപ്പ് ആപ്പിന്റെ സ്ഥാപകന്‍ അജയ് യാദവ്(29) എന്നിവരും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: