കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍നിന്നുള്ള മലയാളികളെ ദുബായില്‍ ഇതേ ജില്ലയില്‍നിന്നുള്ള മതതീവ്രവാദികള്‍ ആക്രമിച്ചു. തളങ്കര, പള്ളം, നെല്ലിക്കുന്ന് ഭാഗങ്ങളിലുള്ള മുസ്ലീം തീവ്രവാദികളുടെ ആക്രമണത്തില്‍ ദുബായിയില്‍ ജോലി ചെയ്യുന്ന കാസര്‍കോട് കടപ്പുറം സ്വദേശികളായ ആറ് പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ദുബായ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞ് രാത്രി ദുബായ് ദേര സിറ്റിയിലെ ലുലു ബില്‍ഡിംഗില്‍ മലബാര്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലെ മുറികളില്‍ വിശ്രമിക്കുമ്പോഴാണത്രെ അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടിവാളുകളും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ച് ടിവി ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മറ്റ് ഗൃഹോപകരണങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍ ഒക്കെ അടിച്ചു തകര്‍ത്തതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കാസര്‍കോട് കടപ്പുറം സ്വദേശികളായ ശ്രീധരന്റെ മകന് മനോജ് ശ്രീധര്‍, രാംദാസിന്റെ മകന് പ്രദീപന്, സുമയുടെ മക
ന് സുധീഷ്, ചന്ദ്രന്റെ മകന് സജു, മുകുന്ദന്റെ മകന് സുമേഷ്, കടപ്പുറം സ്വദേശി രവി എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കാസര്‍കോട് കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ പ്രതികളായി ഗള്‍ഫിലേക്ക് കടന്ന മുസ്ലീം തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.
ഹിന്ദുക്കളെ ഇവിടെ ജീവിക്കാന്‍ വിടില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നുവത്രെ ആക്രമണം. ദുബായ് നൈറ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. അപ്രതീക്ഷിതമായ രീതിയില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കുടുംബം പോറ്റാന്‍ വേണ്ടി ദുബായിയില്‍ പല ഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: