പഴയന്നൂര്‍: കാസര്‍ഗോഡ് ഉപ്പളയിലുണ്ടായ അപകടത്തില്‍ നാട്യന്ചിറക്കാരുടെ രാമനാരായണന്വൈദ്യര് ഓര്‍മയായി. നാട്യന്ചിറയുടെ സമീപപ്രദേശങ്ങളിലുണ്ടാകുന്ന ഒടിവ്, ചതവ് രോഗങ്ങള്‍ക്ക് ആദ്യം ഓടിയെത്തുന്നത് രാമനാരായണന്റെ പാരമ്പര്യ ആയുര്‍വേദ ചികിത്സാലയത്തിലേക്കാണ്. കഴിഞ്ഞ 24നായിരുന്നു ഇളയമകള്‍ രജിതയുടെ വിവാഹം.
അതുകഴിഞ്ഞ് പഴനി യാത്രയും കഴിഞ്ഞ് തിങ്കളാഴ്ച തിരികെയെത്തി. തുടര്‍ന്ന് മകന് രജിത്തിനെ ആയൂര്‍വേദ ഡോക്ടറാക്കാനുള്ള ആഗ്രഹപ്രകാരം കോളജില്‍ കൊണ്ടുപോയി ആക്കുന്നതിന് അമ്മയും അച്ഛനും സുഹൃത്തും ഒരുമിച്ച് കാറില്‍ യാത്രചെയ്യുകയായിരുന്നു. അപ്പോഴാണ് അപകടം രാമനാരായണന്വൈദ്യരുടെ ജീവനെടുത്തത്.
വീട്ടില്‍ വിവാഹിതയായ രണ്ടു പെണ്മക്കളാണ് അവശേഷിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ നാട്യന്ചിറക്കാര് ഏറെ ദുഃഖത്തോടെയാണ് ഈ സംഭവം വിവരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: