ഉത്തര്‍പ്രദേശ്
ഏറ്റവുമധികം നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം. ഫെബ്രുവരി 11, 15, 19, 23 തീയതികളില്‍ ഏഴ് ഘട്ടം. ആകെ സീറ്റ് 403. ആദ്യഘട്ടത്തില്‍ 73, രണ്ടാം ഘട്ടത്തില്‍ 67, മൂന്നാം ഘട്ടത്തില്‍ 69, നാലാം ഘട്ടത്തില്‍ 53, അഞ്ചാം ഘട്ടത്തില്‍ 52, ആറാം ഘട്ടത്തില്‍ 49, ഏഴാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. ഭരണ കക്ഷിയായ സമാജ്വാദി പാര്‍ട്ടിയിലെ തമ്മിലടിയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റ് നേടിയ എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റവും പ്രത്യേകത.
2012ലെ കക്ഷിനില
ആകെ 403
എസ്പി 224
ബിഎസ്പി 80
ബിജെപി 47
കോണ്‍ഗ്രസ് 28
ആര്‍എല്‍ഡി 9
മണിപ്പൂര്‍
മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ വോട്ടെടുപ്പ്. ആകെ സീറ്റ് 60. ആദ്യഘട്ടത്തില്‍ 38ഉം രണ്ടാം ഘട്ടത്തില്‍ 22ഉം സീറ്റുകളിലേക്ക് മത്സരം. ബിജെപി ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡെ-ആക്സിസ് സര്‍വ്വെ ഫലം. സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമത്തിനെതിരെ 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ച ഇറോം ശര്‍മ്മിള രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മത്സരരംഗത്ത്. പുതിയ ജില്ലാ രൂപീകരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് രണ്ട് മാസമായി നാഗാ വിഭാഗത്തിന്റെ സാമ്പത്തിക ഉപരോധം നടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
2012ലെ കക്ഷിനില
ആകെ 60
കോണ്‍ഗ്രസ്-42
തൃണമൂല്‍ കോണ്‍ഗ്രസ്-7
മണിപ്പൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-5
നാഗാ പീപ്പിള്‍സ് ഫ്രണ്ട്-4
പഞ്ചാബ്
117 സീറ്റുകളിലേക്ക് ഫെബ്രുവരി 14ന് വോട്ടെടുപ്പ്. അകാലിദള്‍-ബിജെപി സഖ്യം ഭരണത്തില്‍. പ്രധാന എതിരാളി കോണ്‍ഗ്രസ്. പഞ്ചാബ് പിടിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും അവകാശപ്പെടുന്നു. സീറ്റ് നല്‍കുന്നതിന് പണം വാങ്ങിയത് പ്രവര്‍ത്തകര്‍ പിടിച്ചതോടെ സംസ്ഥാന അധ്യക്ഷനെ ആപ്പിന് പുറത്താക്കേണ്ടി വന്നു. പാക്ക് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍, മയക്കുമരുന്ന്, വികസനം തുടങ്ങിയവ പ്രധാന വിഷയങ്ങള്‍.
2012ലെ കക്ഷിനില
ആകെ 117
ശിരോമണി അകാലിദള്‍ 56
ബിജെപി 12
കോണ്‍ഗ്രസ് 46
ഗോവ
ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ്. ഭരണം നിലനിര്‍ത്തുക ബിജെപി ലക്ഷ്യം. മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടും. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 35.53 ശതമാനം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 53.4 ശതമാനമായി വര്‍ദ്ധിച്ചത് ആത്മവിശ്വാസം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടങ്ങള്‍ വിഷയമാക്കും. കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും എതിരാളികള്‍.
2012ലെ കക്ഷിനില
ആകെ 40
ബിജെപി 21
ഗോവ വികാസ് പാര്‍ട്ടി 2
കോണ്‍ഗ്രസ് 9
ഉത്തരാഖണ്ഡ്
ഭരണ കക്ഷിയായ കോണ്‍ഗ്രസ്സില്‍ വിമത ഭീഷണി. കഴിഞ്ഞ മെയ്മാസത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ ഭരണം നിലനിര്‍ത്താനായെങ്കിലും തെരഞ്ഞെടുപ്പിലും വിമത നീക്കം പാര്‍ട്ടി ഭയക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും. മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.
2012ലെ കക്ഷി നില
ആകെ 70
കോണ്‍ഗ്രസ് 32
ബിജെപി 31
ബിഎസ്പി 3
പ്രതികരിക്കാൻ ഇവിടെ എഴുതുക: