കൊല്‍ക്കത്ത: ഏതാനും വര്‍ഷം മുന്‍പ് പുറത്തായ ശാരദാ ചിട്ടി തട്ടിപ്പിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. തൃണമൂല്‍ മന്ത്രിയും എംപിമാരും എംഎല്‍എമാരും നേതാക്കളും കുടുങ്ങിയ കോടികളുടെ തട്ടിപ്പു കേസ് മുഖ്യമന്ത്രി മമതയിലേക്കാണ് വിരല്‍ ചൂണ്ടിയത്.
അതിന്റെ കോലാഹലം കെട്ടടങ്ങും മുന്‍പ് അടുത്ത ചിട്ടിത്തട്ടിപ്പ് കേസ് ബംഗാളിനെയും തൃണമൂലിനെയും ഉലക്കുകയാണ്. 15000 കോടിയുടെ റോസ്വാലി ചിട്ടി തട്ടിപ്പ്. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടിനേതാവായ സുദീപ് ബന്ദോപാധ്യായ, മറ്റൊരു മുതിര്‍ന്ന എംപി തപസ് പാല് എന്നിവര്‍ സിബിഐയുടെ പിടിയിലായിക്കഴിഞ്ഞു. ഇനിയും പല പ്രമുഖര്‍ കുടുങ്ങും. ഈ കേസിലും മമത ദുരൂഹതയുടെ നടുവിലാണ്.
ഗൗതം കുണ്ടുവാണ് റോസ്വാലിയുടമ. മമതയുമായും സുദീപുമായും തപസുമായും അനവധി തൃണമൂല്‍ നേതാക്കളുമായും അടുത്ത ബന്ധമുണ്ട് ഇയാള്‍ക്ക്. അറസ്റ്റിലായ എംപിമാര്‍ ഇയാളില്‍ നിന്ന് വിദേശ യാത്രയടക്കം അനവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
പണം നിക്ഷേപിക്കുന്നവര്‍ക്ക് അവധിക്കാല യാത്രകളും മറ്റുമാണ് വാഗ്ദാനം ചെയ്തിരുന്നത്. തുക മാസാമാസം അടച്ചാല്‍ മതി, നിക്ഷേപകര്‍ക്ക് വിനോദയാത്രയും താമസ സൗകര്യവും നല്‍കും. അതു വേണ്ടെങ്കില്‍ വാര്‍ഷിക പലിശ സഹിതം പണം മടക്കി നല്‍കും എന്നായിരുന്നു വാഗ്ദാനം.
കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി സെബി പിടി മുറുക്കിയപ്പോഴാണ് 11.2 മുതല്‍ 17.6 ശതമാനം പലിയ വരെയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കണ്ടെത്തിയത്.
കാലാവധിക്കുമുന്പ് പണം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നില്ല. അംഗത്വം റദ്ദാക്കിയാലും പണം മടക്കി ലഭിക്കുമായിരുന്നില്ല. പല തരത്തില്‍ നിക്ഷേപകരില്‍ നിന്ന് 15000 കോടി രൂപയെങ്കിലും കമ്പനി തട്ടിച്ചുവെന്നാണ് സിബിഐ കണ്ടെത്തിയത്.
ശാരദ ചിട്ടി ഫണ്ട് ശേഖരിച്ചതിന്റെ ആറിരട്ടി പണം റോസ്വാലിക്കാര് ശേഖരിച്ചുവെന്നാണ് സിബിഐ കണ്ടെത്തിയത്.
റോസ്വാലിയുടെ 2500 അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ മരവിപ്പിച്ചുകഴിഞ്ഞു. കടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഈ കേസിലും ശരാദ തട്ടിപ്പു കേസില്‍ അറസ്റ്റിലായ തൃണമൂല്‍ മുന്‍മന്ത്രിയും മമതയുടെ അടുത്തയാളുമായ മദന്‍ മിത്രക്ക് പങ്കുണ്ടെന്ന് സിബിഐ സംശയിക്കുന്നു. ഇയാളെ ഈ കേസിലും ചോദ്യം ചെയ്തിട്ടുമുണ്ട്.
ഈസ്റ്റ് ബംഗാള്‍ ക്ലബ്ബും റോസ്വാലിയുമായി ഇടപാട് ശരിയാക്കി നല്‍കിയത് മദന്‍ മിത്രയാണ്. തൃണമൂല്‍ എംപി തപസ് പാല് കമ്പനി ഡയറക്ടറാണ്.
ചട്ടങ്ങള്‍ ലംഘിച്ച് റോസ്വാലി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും സിബിഐ കണ്ടെത്തിയ.മമത സര്‍ക്കാരിലും നേതാക്കളിലുമുള്ള സ്വാധീനം ഉപയോഗിച്ചാണ് കമ്പനി വളര്‍ന്നതും തട്ടിപ്പുകള്‍ നടത്തിയതെന്നുമാണ് വിവരം.കമ്പനി 40 ബംഗാളി സിനിമകളും എടുത്തിട്ടുണ്ട്. ഗൗതത്തിന്റെ മൂത്ത സഹോദരന് കാജലാണ് കമ്പനി തുടങ്ങി വളര്‍ത്തിവലുതാക്കിയത്.2003ല്‍ കാജലും ഭാര്യയും മകനും വാഹനാപകത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നാണ് ഗൗതം സ്ഥാപനം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: