കായംകുളം: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 60 പവനും ഇരുപ്പത്തിയെണ്ണായിരം രൂപയുടെ വിദേശ കറന്‍സിയും ഒരു വര്‍ഷം മുമ്പ് അപഹരിച്ച കേസില്‍ തമിഴ് മോഷണസംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. തമിഴ്നാട് വിരുദ് നഗര്‍ സ്വദേശികളായ പാകിയ രാജ്, കുപ്പന്‍ രാജേന്ദ്രന്, മധുര സ്വദേശി അമാവാസി, എന്നിവരാണ് കായംകുളം പോലീസിന്റ്റെ പിടിയിലായത്.
ചേപ്പാട് മുട്ടം ജയ് ഹവേലില്‍ ഭാര്‍ഗവന്റെ വീട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 26നായിരുന്നു കവര്‍ച്ച. വീട് കുത്തിത്തുറന്ന് കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിക്കുകയായിരുന്നു. സംഭവം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും മോഷണ സംഘത്തെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് പട്രോളിങ് നടത്തുന്നതിനിടെ കുറ്റിത്തെരുവ് ജങ്ഷന് സമീപം വച്ച് സംശയകരമായ സാഹചര്യത്തില്‍ പക്കിയരാജ്, കുപ്പന്‍ രാജേന്ദ്രന് എന്നിവര്‍ പിടിയിലാകുകയായിരുന്നു.പുത്തന്‍കണ്ടത്തില്‍ ഭാഗത്ത് ആള് താമസമില്ലാത്ത വീടിനുപിന്നില്‍ ഇവര്‍ ഒളിച്ചിരിക്കുകയായിരുന്നു.
സംഘത്തിലെ മധുര സ്വദേശി അമാവാസി ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് കായംകുളം സി ഐ കെ സദനും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും സംയുക്തമായി തിരുമംഗലത്ത് നിന്നും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഒരുവര്‍ഷം മുമ്പ് നടന്ന മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: