അമ്പലപ്പുഴ: സമൂഹപെരിയോന്‍ നയിച്ചത് ആചാരാനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ചുള്ള ജീവിതമായിരുന്നുവെന്ന് സ്വാമി അയ്യപ്പദാസ്. സമൂഹ പെരിയോന്‍ എന്ന സ്ഥാനമേറ്റ് പതിനെട്ട് വര്‍ഷം തികയുന്നതിന്റെ ആദരിക്കല്‍ ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് അദ്ദേഹം സ്വാമിമാരെ അയ്യപ്പസന്നിധിയിലേയ്ക്ക് നയിച്ചത്.
പമ്പയേയും സന്നിധാനത്തേയും മലിനപ്പെടുത്തിയാണ് ഇന്ന് ശബരിമലയില്‍ അയ്യപ്പന്മാര് ദര്‍ശനത്തിന് എത്തുന്നത്. കെട്ടുനിറയ്ക്കാനുള്ള ഉത്പന്നങ്ങളില്‍ നിന്നും ഒരു സ്വാമി പതിനൊന്നോളം പ്ലാസ്റ്റിക് കവറുകളാണ് സന്നിധാനത്ത് ഉപേക്ഷിക്കുന്നത്.സമൂഹപെരിയോന്‍ എന്ന നിലയില്‍ സന്നിധാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിക്കില്ല എന്ന പ്രതിജ്ഞ എടുത്താവണം അദ്ദേഹത്തെ ആദരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സ്പര്‍ശന സുഖം മനുഷ്യന്റെ ദുഖങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും അയ്യപ്പനെ മനസില്‍ പ്രതിഷ്ടിക്കുന്നവര്ക്ക് ആപത്ത് ഉണ്ടാകില്ലെന്നും ആദരവ് ഏറ്റുവാങ്ങി സമൂഹപെരിയോന്‍ പറഞ്ഞു.
അമൃതകീര്‍ത്തി പുരസ്ക്കാര ജേതാവ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ അയ്യപ്പഭക്തസംഘം സെക്രട്ടറി എന്‍. മാധവന് കുട്ടി നായര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം സുഷമാ രാജീവ്, ബി. ശ്രീകുമാര്‍, റ്റി.എച്ച്. ഷംസുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: