ഭരണ നേട്ടങ്ങളാണ് ഗോവയിലും പഞ്ചാബിലും ബിജെപിയുടെ പ്രചാരണത്തിലെ ഊന്നല്‍. കോണ്‍ഗ്രസ്സാണ് രണ്ടിടങ്ങളിലും പ്രധാന എതിരാളിയെങ്കിലും ആം ആദ്മി പാര്‍ട്ടിയും അവകാശവാദവുമായി രംഗത്തുണ്ട്. പഞ്ചാബില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് ആപ്പ് ഉയര്‍ത്തിക്കാട്ടുന്നത്.
അടുത്തിടെ പാര്‍ട്ടി തലത്തില്‍ കനത്ത തിരിച്ചടി ആപ്പിന് ലഭിച്ചു. സീറ്റ് ലഭിക്കുന്നതിന് പണം വാങ്ങിയ സംസ്ഥാന അധ്യക്ഷനെ പ്രവര്‍ത്തകര്‍ ഒളികാമറയില്‍ കുടുക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള കലഹം ഇതുവരെ പരിഹരിക്കാനായിട്ടില്ല.
മിന്നലാക്രണത്തിന് തെളിവ് ചോദിച്ച കെജ്രിവാളിന്റെ നടപടിയും ആപ്പിന് തിരിച്ചടിയായി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങളും പത്താന്‍കോട്ട് ഭീകരാക്രമണവും പഞ്ചാബില്‍ വലിയ വികാരം ഉണ്ടാക്കിയിയിട്ടുണ്ട്. മിന്നലാക്രമണം ആസൂത്രണം ചെയ്ത ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിംഗ് പഞ്ചാബ് സ്വദേശിയുമാണ്.
ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറിന്റെ ക്ലീന്‍ ഇമേജാണ് ബിജെപിയുടെ തുറുപ്പുചീട്ട്. മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിയായപ്പോഴാണ് പര്‍സേക്കര്‍ സ്ഥാനമേറ്റത്. മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയിരിക്കെ മിന്നലാക്രമണം നടന്നതും നേട്ടത്തിന്റെ പട്ടികയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: