മാനന്തവാടി: നഗരത്തിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ നിന്ന് വിദേശ കറന്‍സി തട്ടിയ സംഭവത്തിലെ പ്രതികളെ മാനന്തവാടിയില്‍ എത്തിച്ച് തെളിവെടുത്തു. ഇറാന് സ്വദേശിനി ബഗേരിമഞ്ചര് (45), മകന് ബറോ മണ്ട്സ ഡേഹ് മുഹമ്മദ് (24) എന്നിവരെയാണ് തലശ്ശേരി റോഡിലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തത്.
സ്ഥാപനത്തില്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ കാണിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ തെളിവെടുപ്പ് പകര്‍ത്താന്‍ പോലീസ് മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ല. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികളെ രണ്ട് ദിവസത്തേക്കാണ് പോലീസിന് വിട്ടു നല്‍കിയത്. തെളിവെടുപ്പിന് ശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. ഡിസം 17 നാണ് ഇരുവരും മാനന്തവാടിയില്‍ എത്തി തട്ടിപ്പ് നടത്തിയത്.
വിദേശ കറന്‍സി മാറ്റാനാണെന്ന വ്യാജേന മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ എത്തിയ ഇരുവരും തന്ത്രപൂര്‍വ്വം ഒരു ലക്ഷത്തി അയ്യായിരം രൂപ മൂല്യമുള്ള മൂന്ന് യൂറോകറന്സിയുമായി കടന്നു കളയുകയായിരുന്നു. 19 ന് കോഴിക്കോട് മാവൂര്‍ റോഡില്‍ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെ നടക്കാവ് പോലീസ് പിടികൂടുകയായിരുന്നു. പന്നിയങ്കര പോലീസ് എടുത്ത കേസ്സ് പ്രകാരം ബഗേരിയുടെ ഭര്‍ത്താവ് ഗുലാം ഹുസൈന് ഉള്‍പ്പെടെ ജയിലിലായി. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ കേസ്സില്‍ ഉള്‍പ്പെടാത്തതിനാല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.
സിസിടിവിയിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മാനന്തവാടി പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ചെറുപുഴയില്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ശേഷമാണ് സംഘം മാനന്തവാടിയില്‍ എത്തിയത്.തൊട്ടില്‍പ്പാലം, തലശ്ശേരി, ശ്രീകണ്ഠാപുരം, പാലാ എന്നിവിടങ്ങളിലും ഇവര്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: