ന്യൂദല്‍ഹി: യുപിയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യാ ടുഡെ ആക്സിസ് സര്‍വ്വേ. പാര്‍ട്ടി 206 മുതല്‍ 216 സീറ്റു വരെ നേടുമെന്നാണ് സര്‍വ്വേ. ആദ്യ സര്‍വ്വേയില്‍ പ്രവചിച്ചതിനേക്കള് 30 സീറ്റുകുടുതലാണിത്.
സമാജ്വാദ് പാര്‍ട്ടിക്ക് 92 മുതല്‍ 97 വരെ സീറ്റുകളും ബിഎസ്പിക്ക് 79 മുതല്‍ 85 സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് പ്രവചനം. ആദ്യ സര്‍വ്വേയില്‍ ബിഎസ്പിക്ക് 115 മുതല്‍ 124 സീറ്റുവരെയായിരുന്നു. കോണ്‍ഗ്രസിന് 5 മുതല്‍ ഒന്‍പതു സീറ്റുവരെ ലഭിക്കും. 2012ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ ലഭിച്ചിരുന്നു.
ആദ്യ സര്‍വ്വേയില്‍ ബിജെപിക്ക് 31 ശതമാനം വോട്ട് ലഭിക്കുമെന്നായിരുന്നു കണ്ടെത്തിയത്.രണ്ടാം സര്‍വ്വേയില്‍ ഇത് 33 ശതമാനമായി ഉയര്‍ന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 76 ശതമാനവും നോട്ട് അസാധുവാക്കലിനെ പിന്തുണച്ചു.
എന്ത് ബുദ്ധിമുട്ടുണ്ടായാലും മോദിയുടെ നടപടി അന്തിമമായി രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ കരുതുന്നത്. നോട്ട് അസാധുവാക്കല്‍ കള്ളപ്പണം പുറത്തു കൊണ്ടുവരുമെന്നും അവര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: