ഇരിട്ടി: കൂത്തുപറമ്പ് എക്സൈസ് ഇന്സ്പെക്ടരുടെയും പേരാവൂര്‍ എക്സൈസ് പ്രിവന്റീവ് ഓഫീസറുടെയും നേതൃത്വത്തിലുള്ള എക്സൈസ് സംഘം 104 കുപ്പി മാഹിമദ്യവും ഇത് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഈന്തുങ്കല്‍ ടോമി, തങ്കച്ചന് എന്ന ജോണ്സണ് എന്നിവരെയാണ് രണ്ട് സ്ഥലങ്ങളില്‍ നിന്നായി എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്യുന്നത്. കൊട്ടിയൂര്‍ പെരുന്താനത്തു വെച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 80 കുപ്പി മാഹി മദ്യവുമായി കൊട്ടിയൂര്‍ കണ്ടപ്പനത്തെ ഈന്തുങ്കല്‍ ടോമി (42) യെ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. 500 എംഎല് വരുന്ന കുപ്പികളാണ് ഇയാള്‍ ഓടിച്ചിരുന്ന ടാറ്റ ഐറിസ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. അടക്കാത്തോട് തടിക്കടവില്‍ നിന്നുമാണ് 24 കുപ്പി മാഹി മദ്യവുമായി അടക്കാത്തോട് സ്വദേശി തങ്കച്ചന് എന്ന ജോണ്സണ് എക്സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരെയും കോടതി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി. രാധാകൃഷ്ണന്, ഡിവിഷണല്‍ എക്സൈസ് ഓഫീസര്‍ ജോണി ജോസഫ്, വി.എന്‍, സതീഷ്, കെ.പി. സന്തോഷ്, ജോര്‍ജ്ജ് ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പ്രതീഷ് കോട്ടായി, ചന്ദ്രന്, ഡ്രൈവര്‍ സുകേശന് എന്നിവരായിരുന്നു ഇവരെ പിടികൂടിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: