കോഴിക്കോട്: പൊതു ശൗചാലയം ഇല്ലാത്തതിനാല്‍ വൃത്തിഹീനമായ മെഡിക്കല്‍ കോളേജ് പരിസരത്ത് ശൗചാലയങ്ങള്‍ നിര്മ്മിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് കോര്‍പ്പറേഷന്റെ അവഗണനയ്ക്കെതിരെ ബിജെപി മെഡിക്കല്‍കോളേജ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാസമരം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പന്ത്രണ്ടായിരത്തോളം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും, സന്ദര്‍ശകരും ആയിരത്തോളം കടകളിലെ ജോലിക്കാര്‍, കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ലക്ഷക്കണക്കിനാളുകള്‍ പെരുമാറുന്ന മെഡിക്കല്‍ കോളേജ് പരിസരത്ത് ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു ശൗചാലയംപോലും ഇല്ലെന്നത് ലജ്ജാകരമാണെന്ന് ജയചന്ദ്രന് പറഞ്ഞു. ഇവിടെയുണ്ടായിരുന്ന ഇ-ടോയിലറ്റുകള്‍ പൊളിച്ചുമാറ്റിയത് സ്ഥിതി കൂടുതല്‍ ദുഷ്കരമാക്കിയിരിക്കുന്നു. പൊതുജനം വിസര്‍ജ്ജനം പൊതുസ്ഥലത്ത് നടത്തുന്നതിനാല്‍ ഈച്ചയും കൊതുകും ദുര്‍ഗ്ഗന്ധവും അസഹനീയമാണ്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. മനോഹരന് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ബിജെപി കോര്പ്പറേഷന് കൗണ്‍സില്‍ നേതാവ് നമ്പിടിനാരായണന്‍, സൗത്ത് മണ്ഡലം ജനറല്‍സിക്രട്ടറി വിജയകൃഷ്ണന്, ഷൈബു, ജില്ലാ കമ്മറ്റി അംഗങ്ങളായ മാത്യു, രാജീവന്, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം സജീഷ് പുതുക്കുടി, സനൂപ്, ശിവരാജന് എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ വിജയ് കുറ്റിക്കാട്ടൂര്‍ സ്വാഗതവും, ഏരിയാ പ്രസിഡണ്ട് സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: