കോഴിക്കോട്: കിഴക്കെ നടക്കാവ് കാട്ട്വയല് കോളനിയോട് ചേര്‍ന്ന് ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞു. ഈ പ്രദേശത്ത് രണ്ടാഴ്ചത്തേക്ക് യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും ജിസ്റ്റിസ് എ. മുഹമ്മദ് മുസ്താക് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡിലെ ജീവനക്കാര്‍ക്ക് മൂന്ന് നിലയില്‍ ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഒരേക്കര്‍ സ്ഥലത്ത് നടക്കുന്നത്. കോമ്പൗണ്ട് വാള് കെട്ടികൊണ്ടിരിക്കുമ്പോഴാണ് ഹൈക്കോടതി ഉത്തരവ്.
ഗ്രൗണ്ട് സംരക്ഷണസമിതി ചെയര്മാന് കെം.പി. വിജയകുമാര്‍, കണ്‍വീനര്‍ കെ.ടി. അരവിന്ദാക്ഷന്, കാട്ടുവയല്‍ കോളനി നിവാസി എം. ദേവദാസന് എന്നിവര്‍ മുന്‍ ജില്ലാ ജഡ്ജിയും ഹൈക്കോടതി അഭിഭാഷകനുമായ കൃഷ്ണന്‍കുട്ടി പയിമ്പ്ര മുഖേന നല്കിയ ഹരിജിയിലാണ് ഉത്തരവ്. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍, കേന്ദ്ര പ്രതിരോധ സെക്രട്ടരി, കോസ്റ്റ്ഗാര്‍ഡ് കോഴിക്കോട് കമാന്‍ഡിംഗ് ഓഫീസര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
ഗ്രൗണ്ട് സംരക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഏഴ് വര്‍ഷമായി നാട്ടുകാര്‍ നടത്തിവരുന്ന ബഹുജന പ്രക്ഷോഭത്തിലും നിയമപരമായ നടപടികളിലും ആദ്യത്തെ അനുകൂലമായ വിധിയാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികല്‍ നേരത്തെ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി(1) അഡീ. ജില്ലാ കോടതി (5) തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: